Latest News

25 ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ തട്ടികൊണ്ടുപോയതായി പരാതി

കാസര്‍കോട്: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ തട്ടികൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.
ബദിയടുക്ക കന്യാനയിലെ ഇബ്രാഹിമിന്റെ മകന്‍ റഫീഖ് (30) നെയാണ് നാനോ കാറിലെത്തിയ സംഘം തട്ടികൊണ്ടു പോയത്. 

മര്‍ദ്ദനത്തില്‍ പരിക്കേററ റഫീഖ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊപ്ര വ്യാപാരിയാ റഫീഖ് 

സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങിനെ: ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കാസര്‍കോട് നുളളിപ്പാടിയിലുളള ആശുപത്രിയില്‍ എത്തിയ തന്റെ ഫോണിലേക്ക് ഫാറൂഖ് എന്നയാള്‍ വിളിച്ചു. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും ആശുപത്രിക്ക് സമീപമുളള നാനോ കാറിലെത്താന്‍ ആവശ്യപ്പെടുകയായിരന്നു. ഇതനുസരിച്ച് കാറിന് സമീപമെത്തിയപ്പോള്‍ കാറില്‍ കയറാന്‍ ആവശ്യപ്പെടുകയും കാറില്‍ കയറിയ ഉടനെ നാലു പേര്‍ക്കൂടി കാറില്‍ തന്നെ ബലമായി പിടിച്ച് ആരിക്കാടി ഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്നു. യാത്രയ്ക്കിടയില്‍ 25 ലക്ഷം രൂപ തന്നില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും കൈയ്യിലുണ്ടായിരുന്ന ചെക്ക് ലീഫില്‍ ഒപ്പിട്ടു നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒപ്പിടാന്‍ വിസമ്മതിച്ചതോടെ സംഘം ക്രൂരമായി അക്രമിക്കുകയുമായിരുന്നു. ഇതിനിടയില്‍ കാറിലുണ്ടായിരുന്നവര്‍ തന്റെ മുഖം തുണികൊണ്ട് മൂടി കെട്ടിയിരുന്നു.
വിജനമായ ഒരു സ്ഥലത്ത് കാര്‍ നിര്‍ത്തുകയും മറെറാരു കാറിലെത്തിയ രണ്ടംഗ സംഘം വീണ്ടും പണം ആവശ്യപ്പെടുകയും മര്‍ദ്ദനം തുടരുകയും ചെയ്തു. ഇതിനിടയില്‍ അക്രമികളില്‍ നിന്നും രക്ഷപ്പെട്ട് ഓടി കുമ്പള നായ്കാപ്പിലെത്തുകയും അവിടെ നിന്നും അനുജനെ വിളിച്ച് സംഭവം പറയുകയായിരുന്നു.
അനുജന്‍ കാസര്‍കോട് പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുമ്പള പോലീസ് റഫീഖിനെ കണ്ടെത്തി കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചു. ഇരുമ്പ് വടികൊണ്ട് അടിയേററ റഫീഖിന്റെ കൈക്ക് പരിക്കേററിട്ടുണ്ട്.
സംഭവത്തെകുറിച്ച് സി.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുളള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.