കൊച്ചി: മംഗലാപുരത്തുനിന്ന് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ തുടങ്ങി. അന്തിമ രക്തപരിശോധനാഫലം വന്നതോടെ രാവിലെ എട്ടരക്കാണ് ശസ്ത്രക്രിയ തുടങ്ങിയത്.[www.malabarflash.com]
ആറ് മണിക്കൂറോളം സമയം നീണ്ടു നിൽക്കുന്ന ശസ്ത്രക്രിയ ഉച്ചക്ക് രണ്ടരയോടെ അവസാനിക്കും. അമൃത ആശുപത്രിയിലെ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. ഹൃദയാവസ്ഥ ഏറെ സങ്കീർണമായതുമൂലം വളരെയധികം അപകട സാധ്യതയുള്ളതാണ് ശസ്ത്രക്രിയ. എങ്കിലും ഡോക്ടർമാർ പൂർണ പ്രതീക്ഷയിലാണ്.
കാസർകോട് വിദ്യാനഗർ പാറക്കട്ട സ്വദേശികളായ ഷാനിയ - മിത്താഹ് ദമ്പതികളുടെ മകനാണ് കേരളത്തിന്റെ പ്രാർഥനയും കരുതലും ഏറ്റുവാങ്ങി ആശുപത്രിയിൽ കഴിയുന്നത്. ഹൃദയത്തിന്റെ അറകളിലേക്ക് രക്തം പമ്പ് ചെയ്യുന്ന വെൻട്രിക്കിളിൽ ദ്വാരം(വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫക്ട്-വി.എസ്.ഡി), ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്ന പ്രധാന ധമനി ഏറെ ചുരുങ്ങിയ സ്ഥിതി, ചുരുങ്ങിയതും അസാധാരണ നിലയിലുള്ളതുമായ അയോട്ടിക് വാൽവ് എന്നീ പ്രശ്നങ്ങളാണ് ജന്മനാ കുഞ്ഞിലുണ്ടായിരുന്നത്. ഈ സ്ഥിതി മറ്റു അവയവങ്ങളെയും ബാധിച്ചിട്ടുണ്ട്.
ആശുപത്രിയിലേക്ക് എത്തുന്നതിനുമുമ്പുതന്നെ രണ്ടു തവണ ഫിറ്റ്സും വൃക്കക്ക് തകരാറുമുണ്ടായിരുന്നു. ജനിച്ച് 12 ദിവസം മെക്കാനിക്കൽവെന്റിലേറ്റർ സപ്പോർട്ടോടു കൂടിയാണ് കുഞ്ഞ് കഴിഞ്ഞത്. വൈകല്യങ്ങൾ ഗുരുതരമായതിനാൽ തന്നെ ഭാവിയിലും കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കാവുന്ന പ്രശ്നങ്ങളുണ്ടാവുമെന്നും മെഡിക്കൽ സംഘം പറയുന്നു. ശസ്ത്രക്രിയക്ക് ശേഷമുള്ള ദിവസങ്ങളിലും കുഞ്ഞ് ഐ.സി.യുവിൽ പൂർണ നിരീക്ഷണത്തിലായിരിക്കും.
ആറ് മണിക്കൂറോളം സമയം നീണ്ടു നിൽക്കുന്ന ശസ്ത്രക്രിയ ഉച്ചക്ക് രണ്ടരയോടെ അവസാനിക്കും. അമൃത ആശുപത്രിയിലെ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. ഹൃദയാവസ്ഥ ഏറെ സങ്കീർണമായതുമൂലം വളരെയധികം അപകട സാധ്യതയുള്ളതാണ് ശസ്ത്രക്രിയ. എങ്കിലും ഡോക്ടർമാർ പൂർണ പ്രതീക്ഷയിലാണ്.
കാസർകോട് വിദ്യാനഗർ പാറക്കട്ട സ്വദേശികളായ ഷാനിയ - മിത്താഹ് ദമ്പതികളുടെ മകനാണ് കേരളത്തിന്റെ പ്രാർഥനയും കരുതലും ഏറ്റുവാങ്ങി ആശുപത്രിയിൽ കഴിയുന്നത്. ഹൃദയത്തിന്റെ അറകളിലേക്ക് രക്തം പമ്പ് ചെയ്യുന്ന വെൻട്രിക്കിളിൽ ദ്വാരം(വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫക്ട്-വി.എസ്.ഡി), ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്ന പ്രധാന ധമനി ഏറെ ചുരുങ്ങിയ സ്ഥിതി, ചുരുങ്ങിയതും അസാധാരണ നിലയിലുള്ളതുമായ അയോട്ടിക് വാൽവ് എന്നീ പ്രശ്നങ്ങളാണ് ജന്മനാ കുഞ്ഞിലുണ്ടായിരുന്നത്. ഈ സ്ഥിതി മറ്റു അവയവങ്ങളെയും ബാധിച്ചിട്ടുണ്ട്.
ആശുപത്രിയിലേക്ക് എത്തുന്നതിനുമുമ്പുതന്നെ രണ്ടു തവണ ഫിറ്റ്സും വൃക്കക്ക് തകരാറുമുണ്ടായിരുന്നു. ജനിച്ച് 12 ദിവസം മെക്കാനിക്കൽവെന്റിലേറ്റർ സപ്പോർട്ടോടു കൂടിയാണ് കുഞ്ഞ് കഴിഞ്ഞത്. വൈകല്യങ്ങൾ ഗുരുതരമായതിനാൽ തന്നെ ഭാവിയിലും കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കാവുന്ന പ്രശ്നങ്ങളുണ്ടാവുമെന്നും മെഡിക്കൽ സംഘം പറയുന്നു. ശസ്ത്രക്രിയക്ക് ശേഷമുള്ള ദിവസങ്ങളിലും കുഞ്ഞ് ഐ.സി.യുവിൽ പൂർണ നിരീക്ഷണത്തിലായിരിക്കും.
No comments:
Post a Comment