Latest News

ഭാര്യയെ കൊന്ന് മൃതദേഹത്തിന് ഭര്‍ത്താവ് കാവലിരുന്നു

കൊല്ലം: ഓച്ചിറയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശഷം ഭര്‍ത്താവ് രാത്രിയില്‍ മൃതദേഹത്തിന് കാവലിരുന്നു. ചങ്ങന്‍കുളങ്ങര ഭാഗ്യലക്ഷ്മി നിവാസില്‍ ചന്ദ്രികയെയാണ് (62)ഭര്‍ത്താവ് വിജയാധരന്‍ (70) ഞാറാഴ്ച രാത്രി പത്തിന് കൊലപ്പെടുത്തിയത്.[www.malabarflash.com]

ഇരുവരും തമ്മില്‍ നിരന്തരം വഴക്കടിക്കുക പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. ഞാറാഴ്ച ഉച്ചയ്ക്ക് ചന്ദ്രികയുടെ സഹോദരനും റിട്ട. പഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന ഗോപിനാഥന്‍ വീട്ടിലെത്തി മധ്യസ്ഥത വഹിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വഴക്കുണ്ടാകില്ലെന്ന് ഇരുവരും ഉറപ്പും നല്‍കിയിരുന്നു.

ഇതിനിടെയിലാണ് അന്നു രാത്രിയില്‍ത്തന്നെ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും കത്തികൊണ്ട് കുത്തി മരണം ഉറപ്പാക്കിയശേഷം മൃതദേഹത്തിന് കാവല്‍ ഇരിക്കുകയും ചെയ്തത്.

എന്നാല്‍ ഗേറ്റും കതകും അടച്ചിട്ടിരുന്ന വീട്ടില്‍നിന്നും ശബ്ദം കേള്‍ക്കാതിരുന്നതിനെ തുടര്‍ന്ന് സഹോദരനെ നാട്ടുകാര്‍ വിളിച്ചു വരുത്തുകയായിരുന്നു. വിജയധരനെ ഗോപിനാഥന്‍ കതക് തുറപ്പിച്ച് അകത്തു കയറി നോക്കിയപ്പോഴാണ് സഹോദരി മരിച്ച് കിടക്കുന്നത് കണ്ടെത്തിയത്. മൃതദേഹം താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

മക്കള്‍: വിപിന്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആറാട്ട് പുഴ), ബിലാഷ് (ദുബൈ). മരുമക്കള്‍: ശ്രീദേവി, സൗമ്യ.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.