കൊച്ചി: ഹോട്ടലിൽ വടയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നു ഹോട്ടലുടമ നടുറോഡിൽ കുത്തേറ്റു മരിച്ചു. വൈറ്റില എളംകുളത്തെ സിബിൻ ഹോട്ടലുടമ വൈറ്റില ജൂനിയർ ജനതാ റോഡ് മംഗലപ്പിള്ളി വീട്ടിൽ എം.ജെ. ജോൺസൺ (48)ആണു മരിച്ചത്.[www.malabarflash.com]
പ്രതി ഇടുക്കി കമ്പനിപ്പടി പുളിയൻമല പരുത്തിക്കാട്ടിൽ പി.എസ്. രതീഷി(27)നെ പൊലീസ് തിരയുന്നു. മദ്യലഹരിയിലാണു പ്രതി കൃത്യം നിർവഹിച്ചതെന്നു പോലീസ് പറഞ്ഞു.
ജോൺസന്റെ ഹോട്ടലിനു സമീപം വാടകയ്ക്കു താമസിച്ചിരുന്ന ടാക്സി ഡ്രൈവർ കൂടിയായ രതീഷുമായി ജോൺസണു മുൻപരിചയമുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഊണുസമയത്ത് ഹോട്ടലിലെത്തിയ രതീഷ് കഴിക്കാൻ വട ആവശ്യപ്പെട്ടു. വട നൽകിയെങ്കിലും ഇതു കേടാണെന്നു പറഞ്ഞു രതീഷ് ബഹളം വയ്ക്കുകയും ജോൺസണെ കളിയാക്കുകയും ചെയ്തു. കേടായ വടയ്ക്കു പണം തരേണ്ടെന്നും ശല്യം ചെയ്യാതെ കടയിൽനിന്ന് ഇറങ്ങിപ്പോകാനും ജോൺസൺ പറഞ്ഞതോടെ ഇയാൾ ബഹളം വച്ചുകൊണ്ട് ഇറങ്ങിപ്പോയി.
രണ്ടരയോടെ, പഴം വാങ്ങാനായി ബൈക്കിൽ പുറത്തിറങ്ങിയ ജോൺസൺ തിരിച്ചുവരുമ്പോൾ ഹോട്ടൽ കെട്ടിടത്തിനു സമീപം രതീഷ് ബൈക്ക് തടഞ്ഞുനിർത്തുകയായിരുന്നു. സമീപത്തെ ബീയർ പാർലറിൽ പോയി മദ്യപിച്ചശേഷം കത്തിയുമായി ജോൺസണെ കാത്തുനിൽക്കുകയായിരുന്നു ഇയാൾ. ബൈക്കിൽനിന്നിറങ്ങിയ ജോൺസന്റെ കഴുത്തിൽ കത്തികൊണ്ടു വെട്ടി.
ജോൺസന്റെ ഹോട്ടലിനു സമീപം വാടകയ്ക്കു താമസിച്ചിരുന്ന ടാക്സി ഡ്രൈവർ കൂടിയായ രതീഷുമായി ജോൺസണു മുൻപരിചയമുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഊണുസമയത്ത് ഹോട്ടലിലെത്തിയ രതീഷ് കഴിക്കാൻ വട ആവശ്യപ്പെട്ടു. വട നൽകിയെങ്കിലും ഇതു കേടാണെന്നു പറഞ്ഞു രതീഷ് ബഹളം വയ്ക്കുകയും ജോൺസണെ കളിയാക്കുകയും ചെയ്തു. കേടായ വടയ്ക്കു പണം തരേണ്ടെന്നും ശല്യം ചെയ്യാതെ കടയിൽനിന്ന് ഇറങ്ങിപ്പോകാനും ജോൺസൺ പറഞ്ഞതോടെ ഇയാൾ ബഹളം വച്ചുകൊണ്ട് ഇറങ്ങിപ്പോയി.
രണ്ടരയോടെ, പഴം വാങ്ങാനായി ബൈക്കിൽ പുറത്തിറങ്ങിയ ജോൺസൺ തിരിച്ചുവരുമ്പോൾ ഹോട്ടൽ കെട്ടിടത്തിനു സമീപം രതീഷ് ബൈക്ക് തടഞ്ഞുനിർത്തുകയായിരുന്നു. സമീപത്തെ ബീയർ പാർലറിൽ പോയി മദ്യപിച്ചശേഷം കത്തിയുമായി ജോൺസണെ കാത്തുനിൽക്കുകയായിരുന്നു ഇയാൾ. ബൈക്കിൽനിന്നിറങ്ങിയ ജോൺസന്റെ കഴുത്തിൽ കത്തികൊണ്ടു വെട്ടി.
ആളുകൾ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടിമറഞ്ഞു. ജോൺസണെ ആദ്യം എളംകുളത്തെ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment