ഗുഡ്ഗാവ്: ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ യുവതിക്കു ക്രൂരപീഡനം. ഒമ്പതുമാസം പ്രായമുള്ള പെൺകുഞ്ഞിനെ റോഡിലേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ ശേഷമാണു മൂന്നംഗസംഘം യുവതിയെ മാനഭംഗപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു നാലുപേരെ അറസ്റ്റു ചെയ്തു.[www.malabarflash.com]
23കാരിയായ യുവതിയാണു പീഡനത്തിന് ഇരയായത്. തലയ്ക്കു ഗുരുതരമായ പരുക്കേറ്റാണു കുഞ്ഞ് മരിച്ചത്. മേയ് 29നു നടന്ന സംഭവം ഇപ്പോഴാണു പുറത്തറിയുന്നത്. ഭർത്താവ് ജോലിക്കുപോയിരുന്ന സമയത്തു രാത്രിയിൽ യുവതി അയൽക്കാരുമായി വഴക്കിട്ടു. തുടർന്നു ഖണ്ട റോഡിലെ രക്ഷിതാക്കളുടെ വീട്ടിലേക്കു പോകാനായി ഇറങ്ങിയതായിരുന്നു യുവതി. റോഡിലൂടെ നടക്കുകയായിരുന്നു യുവതിയെ മൂന്നംഗസംഘം ഓട്ടോയിലേക്കു ബലമായി വലിച്ചുകയറ്റി.
ഓട്ടോയിലിരുന്ന് ശല്യം തുടങ്ങിയപ്പോൾ യുവതിയും കുഞ്ഞും അലറിക്കരഞ്ഞു. പെൺകുഞ്ഞിനെ യുവതിയുടെ കയ്യിൽനിന്നും പിടിച്ചെടുത്തു അക്രമികൾ റോഡിലേക്കു വലിച്ചെറിഞ്ഞു. തുടർന്നായിരുന്നു പീഡനമെന്നു യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഐഎംടി മനേസറിനു സമീപത്തെ ഗ്രാമത്തിലാണു അക്രമത്തിനിരയായ യുവതിയുടെ വീട്. പീഡനത്തിനും കൊലപാതകത്തിനും പോലീസ് കേസെടുത്തു.
23കാരിയായ യുവതിയാണു പീഡനത്തിന് ഇരയായത്. തലയ്ക്കു ഗുരുതരമായ പരുക്കേറ്റാണു കുഞ്ഞ് മരിച്ചത്. മേയ് 29നു നടന്ന സംഭവം ഇപ്പോഴാണു പുറത്തറിയുന്നത്. ഭർത്താവ് ജോലിക്കുപോയിരുന്ന സമയത്തു രാത്രിയിൽ യുവതി അയൽക്കാരുമായി വഴക്കിട്ടു. തുടർന്നു ഖണ്ട റോഡിലെ രക്ഷിതാക്കളുടെ വീട്ടിലേക്കു പോകാനായി ഇറങ്ങിയതായിരുന്നു യുവതി. റോഡിലൂടെ നടക്കുകയായിരുന്നു യുവതിയെ മൂന്നംഗസംഘം ഓട്ടോയിലേക്കു ബലമായി വലിച്ചുകയറ്റി.
ഓട്ടോയിലിരുന്ന് ശല്യം തുടങ്ങിയപ്പോൾ യുവതിയും കുഞ്ഞും അലറിക്കരഞ്ഞു. പെൺകുഞ്ഞിനെ യുവതിയുടെ കയ്യിൽനിന്നും പിടിച്ചെടുത്തു അക്രമികൾ റോഡിലേക്കു വലിച്ചെറിഞ്ഞു. തുടർന്നായിരുന്നു പീഡനമെന്നു യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഐഎംടി മനേസറിനു സമീപത്തെ ഗ്രാമത്തിലാണു അക്രമത്തിനിരയായ യുവതിയുടെ വീട്. പീഡനത്തിനും കൊലപാതകത്തിനും പോലീസ് കേസെടുത്തു.
No comments:
Post a Comment