നെടുമ്പാശേരി: വ്യാജ വിമാനടിക്കറ്റ് തയാറാക്കി കൊച്ചി അന്താരാഷ് ട്ര വിമാനത്താവളത്തിൽ കാമുകിയെ യാത്രയയയ്ക്കാനെത്തിയ യുവാവ് സിഐഎസ്എഫിന്റെ പിടിയിലായി. കോഴിക്കോട് കൊടുവള്ളി കരുവാംപോയിൽ പുത്തൂർകുഴി വീട്ടിൽ മഹറൂഫ് (26)ആണ് പിടിയിലായത്.[www.malabarflash.com]
തിങ്കളാഴ്ച വൈകിട്ട് ആറോടെ കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ പേരിലുള്ള ടിക്കറ്റാണ് ഇയാൾ തയാറാക്കിയിരുന്നത്. അയൽവാസിയായ കാമുകി ഇതേ വിമാനത്തിൽ അബുദാബിയിലേക്ക് പോകുന്നുണ്ടായിരുന്നു. ഇവരെ യാത്രയാക്കാൻ എത്തിയതാണെന്നാണ് പ്രതി സിഐഎസ്എഫിനോടും പോലീസിനോടും വെളിപ്പെടുത്തിയിട്ടുള്ളത്.
വിമാനത്താവളത്തിന് അകത്തേക്കുള്ള പ്രവേശന കവാടത്തിൽ വിമാന ടിക്കറ്റ് സൂക്ഷ്മ പരിശോധന നടത്താറില്ല. ടിക്കറ്റും പിഎൻആർ നമ്പറും പരിശോധിച്ച് സിഐഎസ്എഫുകാർ യാത്രക്കാരെ കടത്തിവിടും. അകത്തുള്ള രണ്ടാമത്തെ കവാടത്തിലാണ് ടിക്കറ്റിന്റെ പരിശോധന നടക്കുന്നത്. കാമുകി ആദ്യം പരിശോധന പൂർത്തിയാക്കി അകത്തുകടന്ന ശേഷമാണ് മഹറൂഫ് ടിക്കറ്റ് പരിശോധനയ്ക്കായി നൽകിയത്. ഈ സമയം പിഎൻആർ നമ്പറിൽ കൃത്രികം ബോധ്യമായതോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിമാനത്തിന് സമീപം വരെ കാമുകിയെ എത്തിക്കുന്നതിനാണ് വ്യാജ ടിക്കറ്റ് തയാറാക്കിയതെന്ന് പ്രതി പറയുന്നു.
കോഴിക്കോട്ടെ ഒരു ട്രാവത്സ് മുഖേനയാണ് വ്യാജ ടിക്കറ്റ് തയാറാക്കിയതെന്നും പറയുന്നു. നെടുമ്പാശേരി പോലീസിന് കൈമാറിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ടിക്കറ്റ് തയാറാക്കിയ സ്ഥാപനം സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
തിങ്കളാഴ്ച വൈകിട്ട് ആറോടെ കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ പേരിലുള്ള ടിക്കറ്റാണ് ഇയാൾ തയാറാക്കിയിരുന്നത്. അയൽവാസിയായ കാമുകി ഇതേ വിമാനത്തിൽ അബുദാബിയിലേക്ക് പോകുന്നുണ്ടായിരുന്നു. ഇവരെ യാത്രയാക്കാൻ എത്തിയതാണെന്നാണ് പ്രതി സിഐഎസ്എഫിനോടും പോലീസിനോടും വെളിപ്പെടുത്തിയിട്ടുള്ളത്.
വിമാനത്താവളത്തിന് അകത്തേക്കുള്ള പ്രവേശന കവാടത്തിൽ വിമാന ടിക്കറ്റ് സൂക്ഷ്മ പരിശോധന നടത്താറില്ല. ടിക്കറ്റും പിഎൻആർ നമ്പറും പരിശോധിച്ച് സിഐഎസ്എഫുകാർ യാത്രക്കാരെ കടത്തിവിടും. അകത്തുള്ള രണ്ടാമത്തെ കവാടത്തിലാണ് ടിക്കറ്റിന്റെ പരിശോധന നടക്കുന്നത്. കാമുകി ആദ്യം പരിശോധന പൂർത്തിയാക്കി അകത്തുകടന്ന ശേഷമാണ് മഹറൂഫ് ടിക്കറ്റ് പരിശോധനയ്ക്കായി നൽകിയത്. ഈ സമയം പിഎൻആർ നമ്പറിൽ കൃത്രികം ബോധ്യമായതോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിമാനത്തിന് സമീപം വരെ കാമുകിയെ എത്തിക്കുന്നതിനാണ് വ്യാജ ടിക്കറ്റ് തയാറാക്കിയതെന്ന് പ്രതി പറയുന്നു.
കോഴിക്കോട്ടെ ഒരു ട്രാവത്സ് മുഖേനയാണ് വ്യാജ ടിക്കറ്റ് തയാറാക്കിയതെന്നും പറയുന്നു. നെടുമ്പാശേരി പോലീസിന് കൈമാറിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ടിക്കറ്റ് തയാറാക്കിയ സ്ഥാപനം സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment