കണ്ണൂർ: കൃഷിപ്പണിക്കായി സ്ഥലം ഒരുക്കുന്നതിനിടെ ചരിത്രപ്രാധാന്യമുള്ള ബ്രിട്ടീഷ് വെള്ളി നാണയങ്ങളുടെ ശേഖരം കണ്ടെത്തി. പരിയാരം കൊക്കോട് പൊറ്റമ്മല്‍ കക്കറ ഭഗവതി ക്ഷേത്രപരിസരത്തുനിന്നാണ് 266 വെള്ളി നാണയങ്ങള്‍ ലഭിച്ചത്.[www.malabarflash.com]
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
ഒന്നര നൂറ്റാണ്ട് പഴക്കമുള്ള നാണയങ്ങൾ വരെ ഇതിലുണ്ട്. എല്ലാം അന്നത്തെ ഒരുരൂപ നാണയങ്ങളാണ്. 1862 മുതല്‍1893 വരെയുള്ള കാലഘട്ടങ്ങളിലെ നാണയങ്ങളാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ക്കു ലഭിച്ചത്. നാണയം ശേഖരിക്കുന്നവരുടെ കണക്കുപ്രകാരം ഇന്നത്തെ നിലയ്ക്ക് ഇവയ്ക്ക് ഏഴര ലക്ഷത്തോളം രൂപ മൂല്യം വരും. കണ്ണൂർ ജില്ലയില്‍ ആദ്യമായാണ് ഇത്രയേറെ ബ്രിട്ടീഷ് നാണയങ്ങള്‍ ഒന്നിച്ചു ലഭിക്കുന്നത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൊറ്റമ്മല്‍ കക്കറ ഭഗവതി ക്ഷേത്രം കഴിഞ്ഞവര്‍ഷം പുതുക്കിപ്പണിയുകയും തൊട്ടടുത്തുള്ള പൊറ്റമ്മല്‍ കുടുംബത്തിന്റെ തറവാടു വീട് പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. മണ്ണുമാന്തി ഉപയോഗിച്ചു കഴിഞ്ഞവര്‍ഷം സ്ഥലം നിരപ്പാക്കിയ ഇവിടെ ഇന്നലെ വാഴയുൾപ്പെടെയുള്ളവ നടുന്നതിനു കുഴിയെടുക്കുന്പോഴാണ് ചെന്പുപാത്രത്തിൽ സൂക്ഷിച്ച നാണയശേഖരം ലഭിച്ചത്.
മണ്‍വെട്ടികൊണ്ട് ചെമ്പുപാത്രം പൊളിഞ്ഞ നിലയിലായിരുന്നു. ബ്രിട്ടീഷ് ചക്രവർത്തി എഡ്വേര്‍ഡ് ആറാമന്റെയും വിക്ടോറിയ രാജ്ഞിയുടെയും ചിത്രങ്ങളോടുകൂടിയവയാണ് നാണയങ്ങൾ. എഡ്വേർഡ് ആറാമന്റെ ചിത്രമുള്ള നാണയങ്ങൾ ബോംബെ മിന്റിലും വിക്ടോറിയയുടേത് കൊൽക്കത്ത മിന്റിലും നിർമിച്ചതാണ്. എഡ്വേർഡ് ആറാമന്റെ ചിത്രമുള്ള 1939ലെ നാണയത്തിന് ഇന്ന് 1,999 രൂപവരെ വിലയുണ്ട്.
വിക്ടോറിയ രാജ്ഞിയുടെ ചിത്രമുള്ള 1888 ലെ നാണയത്തിന്റെ ഇന്നത്തെ മൂല്യം 2,850 രൂപയോളം വരും. പൂര്‍ണമായും ശുദ്ധവെള്ളിയില് നിര്‍മിച്ച ഈ നാണയങ്ങളില്‍ ഇംഗ്ലീഷിലും ഉറുദുവിലും ഒരു രൂപ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. 1939 വരെ ഇതു പ്രാബല്യത്തിലുണ്ടായിരുന്നു. പിന്നീടാണ് അണ-പൈസ നാണയങ്ങള്‍ പുറത്തിറക്കിയത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൊറ്റമ്മല്‍ കക്കറ ഭഗവതി ക്ഷേത്രം കഴിഞ്ഞവര്‍ഷം പുതുക്കിപ്പണിയുകയും തൊട്ടടുത്തുള്ള പൊറ്റമ്മല്‍ കുടുംബത്തിന്റെ തറവാടു വീട് പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. മണ്ണുമാന്തി ഉപയോഗിച്ചു കഴിഞ്ഞവര്‍ഷം സ്ഥലം നിരപ്പാക്കിയ ഇവിടെ ഇന്നലെ വാഴയുൾപ്പെടെയുള്ളവ നടുന്നതിനു കുഴിയെടുക്കുന്പോഴാണ് ചെന്പുപാത്രത്തിൽ സൂക്ഷിച്ച നാണയശേഖരം ലഭിച്ചത്.
മണ്‍വെട്ടികൊണ്ട് ചെമ്പുപാത്രം പൊളിഞ്ഞ നിലയിലായിരുന്നു. ബ്രിട്ടീഷ് ചക്രവർത്തി എഡ്വേര്‍ഡ് ആറാമന്റെയും വിക്ടോറിയ രാജ്ഞിയുടെയും ചിത്രങ്ങളോടുകൂടിയവയാണ് നാണയങ്ങൾ. എഡ്വേർഡ് ആറാമന്റെ ചിത്രമുള്ള നാണയങ്ങൾ ബോംബെ മിന്റിലും വിക്ടോറിയയുടേത് കൊൽക്കത്ത മിന്റിലും നിർമിച്ചതാണ്. എഡ്വേർഡ് ആറാമന്റെ ചിത്രമുള്ള 1939ലെ നാണയത്തിന് ഇന്ന് 1,999 രൂപവരെ വിലയുണ്ട്.
വിക്ടോറിയ രാജ്ഞിയുടെ ചിത്രമുള്ള 1888 ലെ നാണയത്തിന്റെ ഇന്നത്തെ മൂല്യം 2,850 രൂപയോളം വരും. പൂര്‍ണമായും ശുദ്ധവെള്ളിയില് നിര്‍മിച്ച ഈ നാണയങ്ങളില്‍ ഇംഗ്ലീഷിലും ഉറുദുവിലും ഒരു രൂപ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. 1939 വരെ ഇതു പ്രാബല്യത്തിലുണ്ടായിരുന്നു. പിന്നീടാണ് അണ-പൈസ നാണയങ്ങള്‍ പുറത്തിറക്കിയത്.
പഴയകാലത്തെ പല തറവാടുകളിലും ഇന്നും അപൂര്വനിധികളായി ഇത്തരം വെള്ളിനാണയങ്ങള്‍ സൂക്ഷിക്കുകയും വിഷുക്കണി ഒരുക്കുന്ന വേളകളിൽ കണികാണുന്നതിന് ഉപയോഗിക്കാറുമുണ്ട്. ഇത്തരം നാണയങ്ങള്‍ വീടുകളില്‍ സൂക്ഷിക്കുന്നത് ഐശ്വര്യമായി കരുതുന്നവരുമുണ്ട്.
ചരിത്രശേഷിപ്പുകളായ നാണയങ്ങൾ ക്ഷേത്രക്കമ്മിറ്റി ഭാരവാഹി പാറമ്മൽ ലക്ഷ്മണന്റെ നേതൃത്വത്തിൽ പരിയാരം മെഡിക്കൽ കോളജ് പോലീസിനു കൈമാറി. നാണയങ്ങൾ പുരാവസ്തു വകുപ്പിനു കൈമാറുമെന്നു പോലീസ് അറിയിച്ചു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment