ന്യൂഡൽഹി: ബെംഗളൂരു സ്‌ഫോടനക്കേസ് പ്രതിയായ പിഡിപി അധ്യക്ഷൻ അബ്‌ദുൽ നാസർ മഅദനിക്കു കേരളത്തിലേക്കു പോകുന്നതിനു സുരക്ഷയൊരുക്കാൻ 15 ലക്ഷം രൂപയോളം കെട്ടിവയ്‌ക്കണമെന്ന കർണാടക പോലീസിന്റെ ആവശ്യത്തിനെതിരെ കർശന നിലപാടുമായി സുപ്രീം കോടതി.[www.malabarflash.com]
മഅദനിക്കു കേരളത്തിൽ സുരക്ഷ നൽകാമെന്ന കേരള സർക്കാരിന്റെ വാഗ്ദാനം കോടതി തള്ളിക്കളഞ്ഞു.
സുരക്ഷാ ഉദ്യോഗസ്‌ഥരുടെ ദിനബത്തയും യാത്രാബത്തയും മാത്രം ഉൾപ്പെടുന്ന തുക എത്രയെന്ന് വ്യക്‌തമാക്കാൻ ജഡ്‌ജിമാരായ എസ്.എ.ബോബ്‌ഡെയും എൽ.നാഗേശ്വര റാവുവും ഉൾപ്പെട്ട ബെഞ്ച് കർണാടക സർക്കാരിനോടു നിർദേശിച്ചു.
ആരുടെ ഒത്താശയിലാണു പോലീസിന്റെ നിലപാടെന്നും മഅദനിയുടെ യാത്ര തടസ്സപ്പെടുത്തുകയാണോ ഉദ്ദേശ്യമെന്നും ചോദിച്ച കോടതി, തങ്ങളുടെ ഉത്തരവിനെ ഗൗവരമായി എടുക്കണമെന്നു കർണാടകയ്‌ക്കു മുന്നറിയിപ്പു നൽകി.
മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിലേക്കു പോയപ്പോൾ ആകെ 18,000 രൂപയാണു സുരക്ഷാച്ചെലവിനു നൽകിയതെന്ന് മഅദനിക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണും ഹാരീസ് ബീരാനും വാദിച്ചു. അന്നു നാലു പോലീസുകാരാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 19 പേർ. ആവശ്യപ്പെടുന്നതു 15 ലക്ഷം രൂപ. ജാമ്യത്തിലായിരിക്കെ മാതാവിനെ കാണാൻ പോയപ്പോൾ ഒരു പൈസയും നൽകേണ്ടിവന്നില്ല. എന്താണിതെന്നു കോടതി കർണാടകയുടെ അഭിഭാഷകൻ ജെ.അരിസ്‌റ്റോട്ടിലിനോടു ചോദിച്ചു.
അതീവ ഗൗരവമുള്ള കുറ്റങ്ങളാണ് മഅദനിക്കെതിരെ ആരോപിക്കപ്പെടുന്നതെന്നും സുരക്ഷാച്ചെലവിനായി 12.54 ലക്ഷം രൂപയും നികുതിയുമാണ് ആവശ്യപ്പെട്ടതെന്നും അഭിഭാഷകൻ പറഞ്ഞു.
പോലീസിലെ അസിസ്‌റ്റന്റ് കമ്മിഷണർക്കു പ്രതിദിനം 8472 രൂപ നൽകണോ? പതിമൂന്നു ദിവസത്തേക്ക് 2.59 ലക്ഷം രൂപ? – കോടതിയുടെ ചോദ്യം. ഇപ്പോഴത്തെ ശമ്പളമനുസരിച്ച് അത്രയും വേണ്ടിവരുമെന്നു കർണാടകയുടെ അഭിഭാഷകന്റെ മറുപടി. ശമ്പളനിരക്കൊന്നും പറയേണ്ടതില്ലെന്നും മഅദനിയല്ല തൊഴിലുടമയെന്നും കോടതി തിരിച്ചടിച്ചു. അസിസ്‌റ്റന്റ് കമ്മിഷണർ ശമ്പളമുള്ള, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്‌ഥനാണെന്നും അദ്ദേഹം ദിനബത്തയും യാത്രാബത്തയും മാത്രമേ അധികമായി വാങ്ങാൻ പാടുള്ളുവെന്നും കോടതി പറഞ്ഞു. ഡ്രൈവർക്കു പ്രതിദിനം 4000 രൂപ ആവശ്യപ്പെടുന്നതിന്റെ യുക്‌തിയും ചോദ്യംചെയ്‌തു.
കേരളത്തിലെത്തിക്കഴിഞ്ഞാൽ മഅദനിക്കു സുരക്ഷ നൽകാൻ തങ്ങൾ തയാറാണെന്നു കേരളത്തിനുവേണ്ടി സ്‌റ്റാൻഡിങ് കൗൺസൽ ജി.പ്രകാശ് പറഞ്ഞു. എന്നാൽ, കേരളത്തിന്റെ സുരക്ഷ ആവശ്യമില്ലെന്നും അക്കാര്യം കർണാടകയുടെ ഉത്തരവാദിത്തമാണെന്നും കർണാടക പോലീസ് ആവശ്യപ്പെട്ടാൽ മാത്രം കേരളം അധിക സുരക്ഷ നൽകിയാൽ മതിയെന്നും കോടതി പറഞ്ഞു.
മഅദനിക്കു കേരളത്തിൽ സുരക്ഷ നൽകാമെന്ന കേരള സർക്കാരിന്റെ വാഗ്ദാനം കോടതി തള്ളിക്കളഞ്ഞു.
സുരക്ഷാ ഉദ്യോഗസ്‌ഥരുടെ ദിനബത്തയും യാത്രാബത്തയും മാത്രം ഉൾപ്പെടുന്ന തുക എത്രയെന്ന് വ്യക്‌തമാക്കാൻ ജഡ്‌ജിമാരായ എസ്.എ.ബോബ്‌ഡെയും എൽ.നാഗേശ്വര റാവുവും ഉൾപ്പെട്ട ബെഞ്ച് കർണാടക സർക്കാരിനോടു നിർദേശിച്ചു.
ആരുടെ ഒത്താശയിലാണു പോലീസിന്റെ നിലപാടെന്നും മഅദനിയുടെ യാത്ര തടസ്സപ്പെടുത്തുകയാണോ ഉദ്ദേശ്യമെന്നും ചോദിച്ച കോടതി, തങ്ങളുടെ ഉത്തരവിനെ ഗൗവരമായി എടുക്കണമെന്നു കർണാടകയ്‌ക്കു മുന്നറിയിപ്പു നൽകി.
മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിലേക്കു പോയപ്പോൾ ആകെ 18,000 രൂപയാണു സുരക്ഷാച്ചെലവിനു നൽകിയതെന്ന് മഅദനിക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണും ഹാരീസ് ബീരാനും വാദിച്ചു. അന്നു നാലു പോലീസുകാരാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 19 പേർ. ആവശ്യപ്പെടുന്നതു 15 ലക്ഷം രൂപ. ജാമ്യത്തിലായിരിക്കെ മാതാവിനെ കാണാൻ പോയപ്പോൾ ഒരു പൈസയും നൽകേണ്ടിവന്നില്ല. എന്താണിതെന്നു കോടതി കർണാടകയുടെ അഭിഭാഷകൻ ജെ.അരിസ്‌റ്റോട്ടിലിനോടു ചോദിച്ചു.
അതീവ ഗൗരവമുള്ള കുറ്റങ്ങളാണ് മഅദനിക്കെതിരെ ആരോപിക്കപ്പെടുന്നതെന്നും സുരക്ഷാച്ചെലവിനായി 12.54 ലക്ഷം രൂപയും നികുതിയുമാണ് ആവശ്യപ്പെട്ടതെന്നും അഭിഭാഷകൻ പറഞ്ഞു.
പോലീസിലെ അസിസ്‌റ്റന്റ് കമ്മിഷണർക്കു പ്രതിദിനം 8472 രൂപ നൽകണോ? പതിമൂന്നു ദിവസത്തേക്ക് 2.59 ലക്ഷം രൂപ? – കോടതിയുടെ ചോദ്യം. ഇപ്പോഴത്തെ ശമ്പളമനുസരിച്ച് അത്രയും വേണ്ടിവരുമെന്നു കർണാടകയുടെ അഭിഭാഷകന്റെ മറുപടി. ശമ്പളനിരക്കൊന്നും പറയേണ്ടതില്ലെന്നും മഅദനിയല്ല തൊഴിലുടമയെന്നും കോടതി തിരിച്ചടിച്ചു. അസിസ്‌റ്റന്റ് കമ്മിഷണർ ശമ്പളമുള്ള, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്‌ഥനാണെന്നും അദ്ദേഹം ദിനബത്തയും യാത്രാബത്തയും മാത്രമേ അധികമായി വാങ്ങാൻ പാടുള്ളുവെന്നും കോടതി പറഞ്ഞു. ഡ്രൈവർക്കു പ്രതിദിനം 4000 രൂപ ആവശ്യപ്പെടുന്നതിന്റെ യുക്‌തിയും ചോദ്യംചെയ്‌തു.
കേരളത്തിലെത്തിക്കഴിഞ്ഞാൽ മഅദനിക്കു സുരക്ഷ നൽകാൻ തങ്ങൾ തയാറാണെന്നു കേരളത്തിനുവേണ്ടി സ്‌റ്റാൻഡിങ് കൗൺസൽ ജി.പ്രകാശ് പറഞ്ഞു. എന്നാൽ, കേരളത്തിന്റെ സുരക്ഷ ആവശ്യമില്ലെന്നും അക്കാര്യം കർണാടകയുടെ ഉത്തരവാദിത്തമാണെന്നും കർണാടക പോലീസ് ആവശ്യപ്പെട്ടാൽ മാത്രം കേരളം അധിക സുരക്ഷ നൽകിയാൽ മതിയെന്നും കോടതി പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment