പയ്യന്നൂര്‍: മുക്കുപണ്ടം പണയത്തിന്മേല് സ്വന്തക്കാരുടെയും സുഹൃത്തുക്കളുടെയും പേരില്‍ കോടികളുടെ വായ്പ നല്കിയ സംഭവത്തിലെ പ്രധാന പ്രതിയായ സൊസൈറ്റി സെക്രട്ടറി കോടതിയില്‍ കീഴടങ്ങി.[www.malabarflash.com]
സൊസൈറ്റിയില്‍ പണയംവച്ച സ്വര്‍ണം ഉടമകളറിയാതെ എടുത്ത് മറ്റു ബാങ്കുകളില്‍ പണയംവച്ച് പണമെടുത്തതിന്റെ തെളിവുകള്‍ പ്രദീപന്റെ വീട്ടിൽനിന്നും പോലീസിന് ലഭിച്ചിരുന്നു. ഇതുകൂടാതെ പണയ സ്വർണം മാറ്റി പകരം മുക്കുപണ്ടം വച്ചതായും ഇടപടുകാരറിയാതെ അവരുടെ പേരില്‍ മുക്കുപണ്ടം വച്ച് പുതിയ വായ്പയെടുത്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കരിവെള്ളൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കരിവെള്ളൂര്‍ തെരുവിലെ കെ.വി.പ്രദീപനാണ് ബുധനാഴ്ച ഉച്ചയോടെ പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. കോടതി പ്രതിയെ 30 വരെ റിമാൻഡ് ചെയ്തു.
നാലു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് നിയന്ത്രണത്തിലാരംഭിച്ച നാലു കോടി മൂലധനമുള്ള സൊസൈറ്റിയിലെ വെട്ടിപ്പ് തളിപ്പറമ്പ് സഹകരണ യൂണിറ്റ് ഇന്‍സ്പെക്ടര്‍ ഷൈനയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കണ്ടെത്തിയത്. പതിമൂന്നേകാല്‍ കിലോയോളമുള്ള മുക്കുപണ്ടത്തിന്മേൽ 2.98 കോടിയോളം രൂപയുടെ വായ്പ നൽകിയെന്നാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് സൊസൈറ്റി പ്രസിഡന്റ് എ.വി.ഗിരീശന്റെ പരാതിപ്രകാരം പയ്യന്നൂർ പോലീസ് അന്വേഷണമാരംഭിക്കുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പോയ പ്രദീപനെ പോലീസ് തെരഞ്ഞുകൊണ്ടിരിക്കെയാണ് ബുധനാഴ്ച അഭിഭാഷകനോടൊപ്പമെത്തി ഇയാള്‍ കോടതിയില്‍ കീഴടങ്ങിയത്. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി പോലീസ് വ്യാഴാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.
വെട്ടിപ്പു പുറത്തായതിനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. നാലു കോടിയോളം മൂലധനമുള്ള സൊസൈറ്റിയില്‍ വായ്പ നല്കിയതും ശന്പളവും മറ്റു ചെലവുകളും കഴിച്ചു ബാക്കിയുണ്ടായിരുന്നത് 17,000 രൂപ മാത്രമാണ്. 30 ലക്ഷം രൂപയുടെ സ്വര്‍ണം മാത്രമാണ് പണയവസ്തുവായി ലോക്കറിലുണ്ടായിരുന്നത്. മുക്കുപണ്ടങ്ങള്‍ മാത്രമുള്ള 90 ഓളം വായ്പാ ഉരുപ്പടികളില്‍ കൂടുതലും പ്രദീപന്റെ സ്വന്തക്കാരുടെയും സുഹൃത്തുക്കളുടെയും അവരുടെ ബന്ധുക്കളുടെയും പേരിലായിരുന്നു.
സൊസൈറ്റിയില്‍ പണയംവച്ച സ്വര്‍ണം ഉടമകളറിയാതെ എടുത്ത് മറ്റു ബാങ്കുകളില്‍ പണയംവച്ച് പണമെടുത്തതിന്റെ തെളിവുകള്‍ പ്രദീപന്റെ വീട്ടിൽനിന്നും പോലീസിന് ലഭിച്ചിരുന്നു. ഇതുകൂടാതെ പണയ സ്വർണം മാറ്റി പകരം മുക്കുപണ്ടം വച്ചതായും ഇടപടുകാരറിയാതെ അവരുടെ പേരില്‍ മുക്കുപണ്ടം വച്ച് പുതിയ വായ്പയെടുത്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment