തിരുവനന്തപുരം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമിത് ഷായുടെ വിമാനത്തിന് ഇറങ്ങാൻ അനുമതി നൽകിയതു കേരള സർക്കാർ അല്ലെന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കന്പനിയാണെന്നും കിയാൽ പത്രക്കുറിപ്പിൽ അറിയിച്ചു.[www.malabarflash.com]
കണ്ണൂർ വിമാനത്താവളത്തിൽനിന്നു ഷെഡ്യൂൾഡ് ഫ്ളൈറ്റുകളുടെ ഓപ്പറേഷൻ ഡിസംബർ ആറിനുശേഷമാണ് അനുവദിക്കാവുന്നതെങ്കിലും നോണ്‍ ഷെഡ്യൂൾഡ് ഫ്ളൈറ്റുകളുടെ ഓപ്പറേഷൻ ലൈസൻസ് ലഭിച്ച ഒരു എയർപോർട്ട് എന്ന നിലയിൽ ആര് അഭ്യർഥിച്ചാലും എയർപോർട്ട് കന്പനിക്ക് വിമാനം ഇറക്കുവാനുള്ള അനുമതി നൽകാവുന്നതാണ്.
അതിന് ആവശ്യമായ ചെലവ് അതത് വിമാന കന്പനികൾ എയർപോർട്ട് ഓപ്പറേറ്ററായ കണ്ണൂർ അന്താരാഷ്ട വിമാനത്താവള കന്പനിക്ക് നൽകണമെന്നു മാത്രം. അതനുസരിച്ച് അമിത്ഷായുടെ വിമാനത്തിന് അനുമതി നൽകുകയും ആ കന്പനി നിയമാനുസൃതമായി തരേണ്ട ചാർജ് നൽകുകയും ചെയ്തു.
ഇതു കൂടാതെ, രണ്ട് നോണ്‍ ഷെഡ്യൂൾഡ് ഫ്ളൈറ്റുകൾക്കും വിമാനത്താവള കന്പനി അനുമതി നൽകിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽനിന്നു ഡിസംബർ ആറുവരെ നോണ്‍ ഷെഡ്യൂൾഡ് ഓപ്പറേഷൻസിന് അഭ്യർഥിക്കുന്ന എല്ലാ വിമാന കന്പനികൾക്കും തുടർന്നും അനുമതി നൽകുമെന്നും കിയാൽ അറിയിച്ചു.
കണ്ണൂർ വിമാനത്താവളത്തിൽനിന്നു ഷെഡ്യൂൾഡ് ഫ്ളൈറ്റുകളുടെ ഓപ്പറേഷൻ ഡിസംബർ ആറിനുശേഷമാണ് അനുവദിക്കാവുന്നതെങ്കിലും നോണ്‍ ഷെഡ്യൂൾഡ് ഫ്ളൈറ്റുകളുടെ ഓപ്പറേഷൻ ലൈസൻസ് ലഭിച്ച ഒരു എയർപോർട്ട് എന്ന നിലയിൽ ആര് അഭ്യർഥിച്ചാലും എയർപോർട്ട് കന്പനിക്ക് വിമാനം ഇറക്കുവാനുള്ള അനുമതി നൽകാവുന്നതാണ്.
അതിന് ആവശ്യമായ ചെലവ് അതത് വിമാന കന്പനികൾ എയർപോർട്ട് ഓപ്പറേറ്ററായ കണ്ണൂർ അന്താരാഷ്ട വിമാനത്താവള കന്പനിക്ക് നൽകണമെന്നു മാത്രം. അതനുസരിച്ച് അമിത്ഷായുടെ വിമാനത്തിന് അനുമതി നൽകുകയും ആ കന്പനി നിയമാനുസൃതമായി തരേണ്ട ചാർജ് നൽകുകയും ചെയ്തു.
ഇതു കൂടാതെ, രണ്ട് നോണ്‍ ഷെഡ്യൂൾഡ് ഫ്ളൈറ്റുകൾക്കും വിമാനത്താവള കന്പനി അനുമതി നൽകിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽനിന്നു ഡിസംബർ ആറുവരെ നോണ്‍ ഷെഡ്യൂൾഡ് ഓപ്പറേഷൻസിന് അഭ്യർഥിക്കുന്ന എല്ലാ വിമാന കന്പനികൾക്കും തുടർന്നും അനുമതി നൽകുമെന്നും കിയാൽ അറിയിച്ചു.
No comments:
Post a Comment