Latest News

മെഡിക്കല്‍ കോളേജ് സീറ്റിന്റെ പേരില്‍ 35 ലക്ഷത്തിന്റെ തട്ടിപ്പ്: യുവാവ് വലയില്‍

കാഞ്ഞങ്ങാട് : മംഗലാപുരത്തെ വിവിധ കോളേജുകളില്‍ എം ബി ബി എസ് സീറ്റ് തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കൊല്ലം സ്വദേശി ജയേഷ് സി മോനെ ഹൊസ്ദുര്‍ഗ് പോലീസ് വലയിലാക്കി. 

വയനാട് ജില്ലയിലെ കമ്പളങ്ങാട്ട് പോലീസ് അതിര്‍ത്തിയിലെ വിളമ്പുകണ്ടത്തെ സെബാസ്റ്റ്യന്റെ മകന്‍ സ്റ്റഫിന് മംഗലാപുരത്ത് ബി ഡി എസ് സീറ്റ് വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ കൈപ്പറ്റി ജയേഷ് തട്ടിപ്പ് നടത്തിയതിന് ജയേഷിനെതിരെ കേസ് നിലവിലുണ്ട്. ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലെ പ്രതികള്‍ക്ക് വേണ്ടി നടത്തിയ അന്വേഷണത്തിനിടയിലാണ് മംഗലാപുരത്തെ അജ്ഞാത കേന്ദ്രത്തില്‍ വെച്ച് ജയേഷ് പോലീസ് വലയിലായത്.
ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന്റെ നിര്‍ദ്ദേശമനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജയേഷിനെ വലയിലാക്കാന്‍ കഴിഞ്ഞത്. ജയേഷിനെ കസ്റ്റഡിയിലെടുക്കാന്‍ വയനാട് നിന്ന് പോലീസ് സംഘം രാവിലെ ഹൊസ്ദുര്‍ഗിലെത്തി. ജയേഷിനെ കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് പിന്നീട് കൊണ്ടുപോയി. ജില്ലാ പോലീസ് മേധാവി യുവാവിനെ വിശദമായി ചോദ്യം ചെയ്തു.
മംഗലാപുരം റെയില്‍വെ സ്റ്റേഷന് സമീപം ട്രിനിറ്റി കോംപ്ലക്‌സിലെ മാസ്റ്റര്‍ എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ പാര്‍ട്ട്ണര്‍മാരായ ഒടയംചാല്‍ സ്വദേശി എ വി വിജേഷ്, വെള്ളരിക്കുണ്ട് കാറളം വിളയില്‍ വി സി ഷൈജു, നീലേശ്വരം നെല്ലിയടുക്കം വട്ടക്കയത്തെ ചൂരുക്കാടന്‍ സജീഷ് ചന്ദ്രന്‍ എന്നിവര്‍ക്കെതിരെ കോളേജ് സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് മംഗലാപുരം കേന്ദ്രീകരിച്ച് നടത്തി വരുന്ന കോളേജ് സീറ്റ് തട്ടിപ്പിന്റെ കൂടുതല്‍ കഥകള്‍ പുറത്തു വന്നത്.
ഇവരില്‍ സജീഷ് ചന്ദ്രന്‍ കമ്പളങ്ങാട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികൂടിയാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.