Latest News

പിതൃസഹോദരനെ വധിക്കാന്‍ ക്വട്ടേഷന്‍: രണ്ട് പേര്‍ കൂടി പിടിയില്‍

പെരിന്തല്‍മണ്ണ: [www.malabarflash.com] പിതൃസഹോദരനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേര്‍ കൂടി പിടിയില്‍. കൊപ്പം ചുണ്ടംപറ്റ പൂളംപാടം സ്വദേശി മാടായിക്കല്‍ വീട്ടില്‍ മുഹമ്മദാലി (അലി-24), ഒറ്റപ്പാലം പിലാത്തറ ചുനങ്ങാട് സ്വദേശി കൊടക്കാട്ടില്‍ വീട്ടില്‍ ഷെഫീഖ് (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ ഒറ്റപ്പാലം ബസ്സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് ഇവരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റു ചെയ്തത്.

ഇപ്പോള്‍ പിടിയിലായവരാണ് ചെറുകര സ്വദേശി താമരശ്ശേരി ഉമ്മറിനെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ പരാതിക്കാരന് ഗുരുതര പരിക്കേറ്റിരുന്നു. ഈ കേസില്‍ നേരത്തെ ബിനില്‍കുമാര്‍, അന്‍വര്‍ എന്നിവര്‍ പിടിയിലായിരുന്നു. ബിനില്‍കുമാറിന്‍െറയും അന്‍വറിന്‍െറയും നിര്‍ദേശ പ്രകാരമാണ് ഉമ്മറിനെ വധിക്കാന്‍ ശ്രമിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

ചെര്‍പ്പുളശ്ശേരിയില്‍ വെച്ച് ഇവര്‍ക്ക് ബിനില്‍കുമാറും അന്‍വറും 10,000 രൂപ കൈമാറിയെന്നും പൊലീസ് പറഞ്ഞു. ഖത്തറില്‍ വെച്ചാണ് ഉമ്മറിനെ വധിക്കാന്‍ സഹോദരനും പുത്രനും സുഹൃത്തും പദ്ധതിയിട്ടത്.

ബിനില്‍കുമാര്‍ വഴിയാണ് അന്‍വര്‍ 25,000 രൂപക്ക് ക്വട്ടേഷന്‍ ഏറ്റെടുത്തതും മുഹമ്മദാലിയെയും ഷെഫീഖിനെയും ഏല്‍പ്പിച്ചതും. ബാങ്ക് അക്കൗണ്ട് വഴിയാണ് പ്രതികള്‍ പണം കൈമാറിയത്. കേസിലെ മറ്റ് പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. നിരവധി കേസുകളില്‍ പ്രതികളാണ് ഇപ്പോള്‍ പിടിയിലായവര്‍. 

മുഹമ്മദാലിയെ ബൈക്ക് മോഷണക്കേസില്‍ പിടികൂടിയിരുന്നു. ഷെഫീഖ് ഒറ്റപ്പാലം വരോട് കടവിലെ പൂരത്തോടനുബന്ധിച്ച് നടന്ന അക്രമക്കേസുകളില്‍ പിടിക്കപ്പെട്ടിരുന്നു. പെരിന്തല്‍മണ്ണ സി.ഐ കെ.എം. ബിജു, എസ്.ഐ സി.കെ. നാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മറ്റ് പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.