Latest News

ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് പെണ്‍കുട്ടിയെ ശല്യം ചെയ്ത പ്രശ്‌നത്തിലെന്ന് സി.പി.എം

കണ്ണൂര്‍:[www.malabarflash.com] പാപ്പിനിശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് പ്രാദേശിക പ്രശ്‌നത്തേത്തുടര്‍ന്നാണെന്ന് സി.പി.എം. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്‌നം കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് സി.പി.എം നേതാവ് എം.വി ജയരാജന്‍ പറഞ്ഞു.

ആക്രമണത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന എട്ട് സി.പി.എം പ്രവര്‍ത്തകരെ വളപട്ടണം എസ്.ഐ കസ്റ്റഡിയിലെടുത്തു. അതിനിടെ രണ്ട് സി.പി.എംനേതാക്കളുടെ വീടുകള്‍ക്ക് നേരെ ആക്രമണം നടന്നു.

പാപ്പിനിശ്ശേരി മണ്ഡലം ആര്‍.എസ്.എസ് മുന്‍കാര്യവാഹക് ആണ് കൊല്ലപ്പെട്ട സുജിത്. കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലും കല്യാശേരി അടക്കമുള്ള പഞ്ചായത്തുകളിലും ബി.ജെ.പിആര്‍.എസ്.എസ് നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

നേരത്ത ഫയാസ് എന്ന സി.പി.എം പ്രവര്‍ത്തകനെ ഒരു സംഘം മര്‍ദ്ദിച്ചിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വളപട്ടണം, പാപ്പിനിശേരി, അരോളി മേഖലകളില്‍ എസ്.പിയുടെ നേതൃത്വത്തില്‍പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
തിങ്കളാഴ്ച രാത്രി 11 മണിയോടെ 10 പേരടങ്ങുന്ന സംഘം വീട്ടില്‍കയറി വെട്ടിയും വടികൊണ്ട് അടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.