Latest News

ഭാര്യക്ക് 24 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി

കാഞ്ഞങ്ങാട് :[www.malabarflash.com] വിവാഹമോചിതയായ യുവതിക്ക് 24 ലക്ഷം രൂപ ജീവനാംശമായി നല്‍കാന്‍ കോടതി ഉത്തരവായി. ചിത്താരി രാവണീശ്വരത്തെ അബ്ദുള്‍ മുത്തലീബിന്റെ മകള്‍ സര്‍ഫുന്നിസ (30) ഭര്‍ത്താവായിരുന്ന കാസര്‍കോട് കൊളത്തൂര്‍ അരിയിലെ അബ്ദുള്ളയുടെ മകന്‍ എ ആര്‍ അബ്ബാസിനെ എതിര്‍ കക്ഷി ചേര്‍ത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ടിന്റെ (ഒന്ന്) വിധി.

അബ്ബാസുമായുള്ള സര്‍ഫുന്നിസയുടെ വിവാഹം 1998 ലായിരുന്നു. ഇവര്‍ക്ക് മൂന്നുമക്കളുണ്ട്. വിവാഹസമയത്ത് 50 പവന്‍ സ്വര്‍ണ്ണവും ഒന്നരലക്ഷം രൂപയും നല്‍കിയിരുന്നതായി ഹര്‍ജിയില്‍ പറയുന്നു. ഗള്‍ഫില്‍ ബിസിനസ്സുകാരനായ അബ്ബാസ് കുട്ടികളെയുള്‍പ്പെടെ സംരക്ഷിക്കാത്ത സാഹചര്യത്തില്‍ 2013 കാസര്‍കോട് കുടുംബകോടതിയില്‍ നിന്ന് വിവാഹമോചനം നേടി.
ഈ സമയത്ത് ആനൂകൂല്യങ്ങളോ സ്വര്‍ണ്ണമോ നല്‍കാതെ ഒഴിഞ്ഞുമാറി. 

സംരക്ഷണ ചെലവിനത്തില്‍ പത്തുലക്ഷം രൂപയും 60 പവന്‍ സ്വര്‍ണ്ണമോ അതിന്റെ വിലയായ 12 ലക്ഷം രൂപയോ നല്‍കാനും ഈ കാലയളവിലെ ചെലവിനത്തില്‍ 60,000 രൂപയും നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപയും മഹറായി നല്‍കിയ പത്ത് പവന്‍ സ്വര്‍ണ്ണവും ഹര്‍ജിക്കാരിക്ക് നല്‍കാനാണ് കോടതി ഉത്തരവ്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.