Latest News

നടി പ്രിയങ്കയുടെ മരണം; മുന്‍ മന്ത്രി എം.കെ.മുനീറിനെതിരെ ആരോപണവുമായി നടിയുടെ അമ്മ

കോഴിക്കോട്:[www.malabarflash.com] മുന്‍മന്ത്രിയും മുസ്ലിം ലീഗ് എം.എല്‍.എയുമായ ഡോ. എം കെ മുനീറിനെതിരെ പരാതിയുമായി നാലുവര്‍ഷം മുമ്പ് കോഴിക്കോട് കോട്ടൂളി ഫ്ലാറ്റില്‍ മരണപ്പെട്ട നടി പ്രിയങ്കയുടെ അമ്മ. മകളുടെ മരണത്തിനു കാരണം എം കെ മുനീര്‍ ആണെന്നും കോടതിയില്‍ നല്‍കിയ കുറ്റപത്രം വൈകിപ്പിച്ചതു എംഎല്‍എയും ഇടപെടലുകൊണ്ടാണെന്നും പ്രിയങ്കയുടെ അമ്മ ജയലക്ഷ്മി പത്രസമ്മേളത്തില്‍ ആരോപിച്ചു.

കേസിലെ മുഖ്യപ്രതി റഹീമുമായി മുനീറിനു ബന്ധമുണ്ടായിരുന്നുവെന്നവര്‍ ആരോപിച്ചു. റഹീം പ്രിയങ്കയെ പല തവണ ശല്യം ചെയ്തതായും ഫഌറ്റും വീടും പണവും നല്‍കാമെന്നും തന്റെ കൂടെ ജീവിക്കണമെന്ന് പറഞ്ഞതായും വിജയലക്ഷ്മി വെളിപ്പെടുത്തി. മകളുടെ വിവാഹം മുടക്കി. കേസ് ഒത്തുതീര്‍പ്പാക്കാനായി റഹീമിന്റെ അളിയന്‍ തന്നെ ഇന്ത്യാവിഷന്‍ ചാനലിലേക്കു വിളിച്ചു വരുത്തി ഒരു കോടിയും അതല്ലെങ്കില്‍ അതില്‍ കൂടുതല്‍ തുകയും നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും നടിയുടെ അമ്മ പറഞ്ഞു.

പ്രിയങ്ക കേസിന്റെ കുറ്റപത്രം പോലീസ് കമ്മിഷണറുടെ മേശപ്പുറത്തു തന്നെയായിരുന്നെന്നും പുതിയ സര്‍ക്കാര്‍ ഭരണത്തില്‍ വന്നശേഷം മേയ് 20ന് ശേഷമാണ് കോഴിക്കോട് നാലാം കോടതിയില്‍ കുറ്റപത്രം എത്തിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കുറ്റപത്രത്തില്‍ മാറ്റങ്ങള്‍ കണ്ടതിനാല്‍ ജഡ്ജി തിരിച്ചയച്ചു. കാമുകിയാവണം ഭാര്യയാവണം എന്ന് പറഞ്ഞ് മെഡിക്കല്‍ കോളജ് എ.എസ്.ഐ ഭീഷണിപ്പെടുത്തിയതായി അവര്‍ പറഞ്ഞു.

ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കെതിരെ സ്വത്ത് പ്രശ്‌നത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയും പിന്നീട് ഇത് മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തിരുന്നു. ഭര്‍ത്താവ് ഹൃദയാഘാതംമൂലം മരണപ്പെട്ടതിന്റെ പിറ്റേന്നു മുതല്‍ അന്വേഷണ ഉദ്യോഗസ്ഥനായ എ.എസ്.ഐ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നെന്നും അശ്ലീല ചുവയില്‍ സംസാരിക്കുന്നെന്നും ജയലക്ഷ്മി പറഞ്ഞു. എ.എസ്.ഐക്കെതിരെ അസിസ്റ്റന്റ് കമ്മീഷണര്‍ വഴി കമ്മിഷണര്‍ക്ക് പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ജയലക്ഷ്മി പറഞ്ഞു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.