ന്യൂഡൽഹി: കർണാടക ഊർജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതികളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 11 കോടി രൂപ കണ്ടെത്തി. ഡൽ ഹിയിലേയും കർണാടകയിലേയും വീടുകളിൽ ഉൾപ്പെടെ 60 ഇടങ്ങളിൽനടന്ന റെയ്ഡിലാണ് കോടികളുടെ കറൻസി കണ്ടെത്തിയത്.[www.malabarflash.com]
അനധികൃത സ്വത്ത് സമ്പാ ദനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ശിവകുമാറിനെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു. ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്പ്പി ച്ചിരിക്കുന്ന റിസോര്‍ട്ടില്‍നിന്നാണ് മന്ത്രിയെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി മുതൽ മന്ത്രി ഗുജറാത്ത് എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന ഈഗിൾട്ടൺ ഗോൾഫ് റിസോർട്ടിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മന്ത്രിയുടെ ഡൽഹിയിലേയും ബംഗളൂരുവിലേയും വസതികളിൽ ആദായ നികുതി വകുപ്പ് പരിശോധനകൾ ആരംഭിച്ചത്. സിആർപിഎഫിന്റെ സുരക്ഷയിലായി രുന്നു റെയ്ഡ്. നികുതി വെട്ടിപ്പ് കേസില്‍ ഏപ്രില്‍ ആദായ നികുതി വകുപ്പ് ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നു.
ബംഗളൂരുവിൽ താമസിപ്പിച്ചിരിക്കുന്ന ഗുജറാത്തിൽനിന്നുള്ള കോണ്‍ഗ്രസ് എംഎൽഎമാരുടെ ചുമതല ശിവകുമാറിനാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തുന്ന കുതിരക്കച്ചവടം ഭയന്ന് ഗുജറാത്തിലെ 42 എംഎൽഎമാരെയാണ് കോൺഗ്രസ് നേതൃത്വം ബംഗളൂരുവിലേക്ക് മാറ്റിയത്.
കേന്ദ്ര ഏജന്‍സിയെ ബിജെപി രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നതായി ആരോപിച്ച് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ശിവകുമാറിന്റെ മണ്ഡലമായ കനക്പുരയിലും മൈസൂരുവില്‍ ഹുബ്ബള്ളിയിലും പ്രവര്‍ത്തകര്‍ മോദിക്കും, അമിത് ഷായ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. രാഷ്ട്രീയപ്രേരിതമായ പരിശോധനയാണ് നടക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം രാത്രി മുതൽ മന്ത്രി ഗുജറാത്ത് എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന ഈഗിൾട്ടൺ ഗോൾഫ് റിസോർട്ടിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മന്ത്രിയുടെ ഡൽഹിയിലേയും ബംഗളൂരുവിലേയും വസതികളിൽ ആദായ നികുതി വകുപ്പ് പരിശോധനകൾ ആരംഭിച്ചത്. സിആർപിഎഫിന്റെ സുരക്ഷയിലായി രുന്നു റെയ്ഡ്. നികുതി വെട്ടിപ്പ് കേസില്‍ ഏപ്രില്‍ ആദായ നികുതി വകുപ്പ് ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നു.
ബംഗളൂരുവിൽ താമസിപ്പിച്ചിരിക്കുന്ന ഗുജറാത്തിൽനിന്നുള്ള കോണ്‍ഗ്രസ് എംഎൽഎമാരുടെ ചുമതല ശിവകുമാറിനാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തുന്ന കുതിരക്കച്ചവടം ഭയന്ന് ഗുജറാത്തിലെ 42 എംഎൽഎമാരെയാണ് കോൺഗ്രസ് നേതൃത്വം ബംഗളൂരുവിലേക്ക് മാറ്റിയത്.
കേന്ദ്ര ഏജന്‍സിയെ ബിജെപി രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നതായി ആരോപിച്ച് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ശിവകുമാറിന്റെ മണ്ഡലമായ കനക്പുരയിലും മൈസൂരുവില്‍ ഹുബ്ബള്ളിയിലും പ്രവര്‍ത്തകര്‍ മോദിക്കും, അമിത് ഷായ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. രാഷ്ട്രീയപ്രേരിതമായ പരിശോധനയാണ് നടക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment