Latest News

പ്രസവത്തിന്റെ ഇരുപതാം നാള്‍ യുവതി മരണപ്പെട്ടു

കാഞ്ഞങ്ങാട്:[www.malabarflash.com] ആറ്റുനോറ്റ് അഞ്ച് വര്‍ഷത്തിന്റെ നീണ്ട കാത്തിരിപ്പിന് ശേഷം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ യുവതി മരണപ്പെട്ടു. ഒഴിഞ്ഞ വളപ്പിലെ കപ്പല്‍ ജീവനക്കാരന്‍ കെ വി ബാലന്റെയും ശൈലജയുടെയും മകള്‍ അഭിഷ(27)യാണ് മരണപ്പെട്ടത്.

ഇരുപത് ദിവസം മുമ്പാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ യുവതി പ്രസവിച്ചത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായി നീണ്ട കാത്തിരിപ്പിനൊടുവിലാണ് യുവതി പ്രസവിച്ചത്. ഗള്‍ഫിലെ മറൈന്‍ എഞ്ചിനീയറുമായ മാഹി സ്വദേശി ഉണ്ണികൃഷ്ണനാണ് ഭര്‍ത്താവ്.
വെളളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വെള്ളം കുടിക്കാന്‍ എഴുന്നേറ്റ അഭിഷക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. ശ്വാസം മുട്ടല്‍ കലശലായതോടെ യുവതിയെ വീട്ടുകാര്‍ ഉടന്‍ നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കഫക്കെട്ടാണ് നെഞ്ചുവേദനക്ക് കാരണമായത്. കഫക്കെട്ടിനെ തുടര്‍ന്ന് നാല് ദിവസം മുമ്പ് അഭിഷയെ പ്രസവം നടന്ന കഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം ഭേദമായി വീട്ടിലെത്തിയ ശേഷമാണ് അഭിഷക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.

അഭിഷയുടെ പ്രസവം മുന്‍ നിര്‍ത്തി അച്ഛന്‍ ബാലനും ഭര്‍ത്താവ് ഉണ്ണികൃഷ്ണനും നാട്ടില്‍ തന്നെയായിരുന്നു. എറണാകുളം ടെക്‌നോപാര്‍ക്കിലെ എഞ്ചിനീയര്‍ ബബിത ഏക സഹോദരിയാണ്. ബബിതയുടെ ഭര്‍ത്താവ് ഇതേ സ്ഥാപനത്തില്‍ എഞ്ചിനീയറാണ്. അവരും നാട്ടിലുണ്ട്. 

ഓണാഘോഷത്തിനാണ് ഇവര്‍ നാട്ടിലെത്തിയത്. ഒപ്പം അഭിഷയുടെ കുഞ്ഞിന് പാല്‍ കൊടുക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനും.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.