Latest News

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മദ്രസാധ്യാപകനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

മലപ്പുറം: പത്ത് വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിക്ക് മദ്രസാധ്യാപകനില്‍ നിന്നും പീഡനം. മഞ്ചേരി തുറക്കലിനടുത്ത പ്രദേശത്താണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. 

ഉസ്താദ് വാങ്ങിവച്ച ഹെയര്‍ പിന്‍ തിരികെ വാങ്ങാനായി പോയ വിദ്യാര്‍ത്ഥിനിയെ പിടിച്ചു നിര്‍ത്തുകയും വിവസ്ത്രയാക്കി ശരീര ഭാഗങ്ങളില്‍ പിടിക്കുകയുമായിരുന്നു. സംഭവം കണ്ടുവന്ന അമ്മാവന്‍ മദ്രസാധ്യാപകനെ കയ്യോടെ പിടികൂടിയതോടെയാണ് വിവരം പുറത്തായത്. 

അമീന്‍ എന്ന മദ്രസാധ്യാപകനെയാണ് അമ്മാവനും നാട്ടുകാരും ചേര്‍ന്ന് കൈകാര്യം ചെയ്തത്. തുടര്‍ന്ന് സംഭവം മഞ്ചേരി പോലീസിലും അറിയിച്ചു.
പതിവുപോലെ കഴിഞ്ഞ ദിവസം രാവിലെ മദ്രസയിലേക്കു പോയ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. രാവിലെ മദ്രസാ ക്ലാസ് നടക്കുന്നതിനിടെ ഉസ്താദ് കുട്ടിയുടെ തല മുടിയില്‍ ഘടിപ്പിച്ച ഹെയര്‍ പിന്‍ വാങ്ങി വച്ചിരുന്നു. മദ്രസ വിട്ടു പോകുമ്പോള്‍ വാങ്ങാനായിരുന്നു ഉസ്താദിന്റെ നിര്‍ദ്ദേശം. ഇതനുസരിച്ച് ഹെയര്‍പിന്‍ വാങ്ങാന്‍ പോയ കുട്ടിയെ പിടിച്ചിരുത്തുകയും കുറച്ചു കഴിഞ്ഞ് പോയാല്‍ മതിയെന്നും പറയുകയായിരുന്നു. ഏറെ നേരം ഉസ്താദിന്റെ മുറിയില്‍ ഇരുത്തുകയും കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇയാള്‍ പിടിക്കുകയും പരതുകയും ചെയ്തു. ഇതിനിടെ കുട്ടിയുടെ വസ്ത്രങ്ങള്‍ ഭാഗികമായി അഴിച്ചു. ഈ സമയം മദ്രസയില്‍ പോയ പെണ്‍കുട്ടിയെ കാണാതെ വീട്ടുകാര്‍ പരിഭ്രമിക്കുന്നുണ്ടായിരുന്നു.

രാവിലെ മദ്രസ വിടുന്ന സമയം കഴിഞ്ഞ് ഏറെ നേരം രക്ഷിതാക്കള്‍ കാത്തു നിന്നെങ്കിലും കുട്ടിയെ കണ്ടില്ല. തുടര്‍ന്ന് കുട്ടിയുടെ അമ്മാവന്‍ നേരിട്ട് മദ്രസയിലെത്തിയപ്പോയാണ് വിവസ്ത്രയായ കുട്ടിയെ ഉസ്താദിന്റെ മുറിയില്‍ കാണുന്നത്. വിഷയം കുട്ടി അമ്മാവനോടു പറഞ്ഞു. ഇതോടെ നാട്ടുകാരും അമ്മാവനും ചേര്‍ന്ന് ഇയാളെ പെരുമാറുകയും പോലീസില്‍ അറയിക്കുകയും ചെയ്തു. 

വിവരമറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേരി പോലീസ് സ്ഥലത്തെത്തിയിരുന്നു. ജില്ലാ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി കുട്ടിയെ കൗണ്‍സിലിംങിന് വിധേയമാക്കി. മുമ്പും ഈ അധ്യാപകന്‍ സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ചിരുന്നതായി കുട്ടി കൗണ്‍സിലിംങില്‍ പറഞ്ഞു.
മറ്റു വിദ്യാര്‍ത്ഥികള്‍ ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടോയെന്ന് വ്യക്തമല്ല. ക്ലാസിലെ മറ്റു കുട്ടികളെ അടുത്ത ദിവസം കൗണ്‍സിലിംങിന് വിധേയമാക്കുമെന്ന് ജില്ലാ ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ രാഗേഷ് കൃഷ്ണന്‍, ബിനു മേലേ വളപ്പില്‍ എന്നിവരടങ്ങുന്ന ചൗല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കൗണ്‍സിലിംങിന് നേതൃത്വം നല്‍കിയത്.

കുട്ടിയില്‍ നിന്നും ലഭിച്ച കൗണ്‍സിലംങിന്റെ വിശദമായ റിപ്പോര്‍ട്ട് ചൈല്‍ഡ് ലൈന്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്. പ്രതി പോലീസ് കസ്റ്റഡിയിലുളളതായതാണ് വിവരം. സംഭവത്തെ കുറിച്ച് മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.