മംഗളൂരു: നിരോധനാജ്ഞ നിലനിൽക്കെ ബണ്ട്വാൾ കല്ലട്ക്കയിൽ വീണ്ടും ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. രണ്ടു പേർക്കു കുത്തേറ്റു. കടകളും വാഹനങ്ങളും ആക്രമിക്കപ്പെട്ടു.[www.malabarflash.com]
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
ഹിന്ദു ജാഗരണവേദികെ ജില്ലാ പ്രസിഡന്റ് രത്‌നാകർ ഷെട്ടി, ഖലീൽ എന്നിവർക്കാണു കുത്തേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേയ് 26ന് ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നു പ്രദേശത്തു സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.
തുടർന്ന് ഈ മാസം 16 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ നിലനിൽക്കേയാണ് ചൊവ്വാഴ്ച വൈകിട്ട് വീണ്ടും സംഘർഷം. രണ്ടു പേർക്കു കുത്തേറ്റതോടെ ഇരു വിഭാഗത്തിലും പെട്ടവർ സംഘടിതരായി കല്ലട്ക്ക ടൗണിൽ നിലയുറപ്പിച്ചു. പോലീസിനു നേർക്കും കല്ലേറുണ്ടായി. ബെംഗളൂരു-മംഗളൂരു ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കല്ലട്ക്കയിലെ കടകളും മറ്റു സ്ഥാപനങ്ങളും വൈകിട്ട് അടച്ചിട്ടതോടെ ടൗണിൽ ഹർത്താൽ പ്രതീതിയായി.
ഇരു വിഭാഗങ്ങൾ തമ്മിൽ വീണ്ടും സംഘർഷം ഉടലെടുത്തതോടെ നാട്ടുകാർ ഭീതിയിലുമാണ്. സംഭവത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി ഭൂഷൺ ഗുലാബ് റാവു ബൊറാസെയും മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും കല്ലട്ക്കയിലെത്തി. പ്രദേശത്തു കനത്ത പോലീസ് സന്നാഹം വിന്യസിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നു പോലീസ് അറിയിച്ചു.
തുടർന്ന് ഈ മാസം 16 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ നിലനിൽക്കേയാണ് ചൊവ്വാഴ്ച വൈകിട്ട് വീണ്ടും സംഘർഷം. രണ്ടു പേർക്കു കുത്തേറ്റതോടെ ഇരു വിഭാഗത്തിലും പെട്ടവർ സംഘടിതരായി കല്ലട്ക്ക ടൗണിൽ നിലയുറപ്പിച്ചു. പോലീസിനു നേർക്കും കല്ലേറുണ്ടായി. ബെംഗളൂരു-മംഗളൂരു ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കല്ലട്ക്കയിലെ കടകളും മറ്റു സ്ഥാപനങ്ങളും വൈകിട്ട് അടച്ചിട്ടതോടെ ടൗണിൽ ഹർത്താൽ പ്രതീതിയായി.
ഇരു വിഭാഗങ്ങൾ തമ്മിൽ വീണ്ടും സംഘർഷം ഉടലെടുത്തതോടെ നാട്ടുകാർ ഭീതിയിലുമാണ്. സംഭവത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി ഭൂഷൺ ഗുലാബ് റാവു ബൊറാസെയും മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും കല്ലട്ക്കയിലെത്തി. പ്രദേശത്തു കനത്ത പോലീസ് സന്നാഹം വിന്യസിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നു പോലീസ് അറിയിച്ചു.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment