തിരുവനന്തപുരം: ബിജെപി പാളയത്തിലേക്കെന്ന് ശക്തമായ സൂചന നൽകി മുൻ ഡിജിപി ടി.പി സെൻകുമാർ. ബിജെപി സംഘപരിവാർ നിലപാടുകളെ ശരിവച്ചാണ് സെൻകുമാറിന്റെ പുതിയ നീക്കം.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
മുസ്ലിം തീവ്രവാദത്തെ വിമർശിക്കുകയും ആർഎസ്എസിനെ ദേശസ്നേഹ സംഘടനയെന്ന് വ്യാഖ്യാനിക്കുകയും ചെയ്ത സെൻകുമാർ ബിജെപിയുടെ ശക്തമായ ആരോപണമായിരുന്ന ലൗജിഹാദ് ഉണ്ടായിരുന്നതായി ഞായാറാഴ്ച ആവർത്തിക്കുകയും ചെയ്തു.
ബിജെപി മുഖപത്രമായ ജൻമഭൂമിയുടെ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. സംസ്ഥാനത്ത് ലൗജിഹാദ് ഉണ്ടായിരുന്നതായും ഐഎസുമായി ബന്ധപ്പെട്ടാണ് അത് പ്രവർത്തിച്ചിരുന്നതെന്നും തിരുവനന്തപുരത്ത് അദ്ദേഹം പറഞ്ഞു.
ലൗജിഹാദുമായി ബന്ധപ്പെട്ട് രണ്ടു കേസുകൾ ഹൈക്കോടതി ഡിജിപിയെന്ന നിലയിൽ ഏൽപ്പിച്ചിരുന്നു. അതിനു മുമ്പുണ്ടായിരുന്ന കേസുകൾ, അതെല്ലാം തന്നെ ഐഎസുമായി ബന്ധപ്പെട്ടതാണ്. ലൗജിഹാദ് ഇല്ലായെന്നുപറയുന്നത് പൂർണമായും ശരിയല്ലെന്നും സെൻകുമാർ പറഞ്ഞു.
ലൗജിഹാദുമായി ബന്ധപ്പെട്ട് രണ്ടു കേസുകൾ ഹൈക്കോടതി ഡിജിപിയെന്ന നിലയിൽ ഏൽപ്പിച്ചിരുന്നു. അതിനു മുമ്പുണ്ടായിരുന്ന കേസുകൾ, അതെല്ലാം തന്നെ ഐഎസുമായി ബന്ധപ്പെട്ടതാണ്. ലൗജിഹാദ് ഇല്ലായെന്നുപറയുന്നത് പൂർണമായും ശരിയല്ലെന്നും സെൻകുമാർ പറഞ്ഞു.
സർക്കാരിന്റെ തന്നെ 2015 ലെ ജനനമരണ രജിസ്ട്രേഷന്റെ കണക്ക് പ്രകാരമാണ് മുസ്ലിം ജനസംഖ്യ വർധിക്കുന്നതായി പറഞ്ഞത്. നമുക്ക് അറിയാവുന്ന കാര്യങ്ങളാണ്, ഇത്തരം കാര്യങ്ങൾ ഇതിനെയെല്ലാം ബാധിക്കുന്നതാണ്. ഓരോ മതങ്ങളും അതാത് മതങ്ങളിലെ തീവ്രവാദം ഇല്ലാതാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മുഖപത്രമായ ജൻമഭൂമിയുടെ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിലും സെൻകുമാർ നിലപാട് വ്യക്തമാക്കി. ഇന്ത്യഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക പത്രം നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിൽ തെറ്റെന്താണെന്നും അദ്ദേഹം ചോദിച്ചു.
ബിജെപി മുഖപത്രമായ ജൻമഭൂമിയുടെ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിലും സെൻകുമാർ നിലപാട് വ്യക്തമാക്കി. ഇന്ത്യഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക പത്രം നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിൽ തെറ്റെന്താണെന്നും അദ്ദേഹം ചോദിച്ചു.
ജൻമഭൂമിയുടെ പരിപാടിയിൽ പങ്കെടുത്തതിനു നെറ്റിചുളിച്ചവരുടെ നെറ്റി ചുളിഞ്ഞുതന്നെ ഇരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. നല്ലത് ആരു ചെയ്താലും അംഗീകരിക്കണം. അപ്രിത സത്യം പറയുന്നത് പലർക്കും ഇ ഷ്ടമല്ല. സത്യം പറയുന്നത് പലർക്കും ഭയപ്പാടുണ്ടാക്കുന്നു. അപ്രിയ സത്യങ്ങൾ തുറന്നുപറയരുതെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ പറയുന്നത് സത്യം തന്നെയാണെന്നും സെൻകുമാർ പറഞ്ഞു.
സംസ്ഥാനത്ത് മുസ്ലിം ജനസംഖ്യ വർധിക്കുന്നത് ആശങ്കാജനകമാണെന്നായിരുന്നു സെന്‍കുമാർ കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസ്താവന. കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര് മുസ്ലിങ്ങളാണ്. മുസ്ലിങ്ങളിലും നല്ലവരുണ്ട്. മുസ്ലിങ്ങളെ കൊണ്ടു തന്നെ മുസ്ലിം തീവ്രവാദം നേരിടണമെന്നും സെന്‍കുമാര്‍ സമകാലിക മലയാളം വാരികയ്ക്കു നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.
ആർഎസ്എസ് ദേശീയ കാഴ്ചപ്പാടുള്ള സംഘടനയാണെന്ന സെൻകുമാറിന്റെ പരാമർശവും വിവാദത്തിനു വഴിമരുന്നിട്ടിരുന്നു. തീവ്രവാദത്തിന്റെ കാര്യം പറ യുമ്പോൾ ആർഎസ്എസിനെ പരാമർശിക്കുന്നതു ശരിയല്ല. ഐഎസും ആർഎസ്എസും തമ്മിൽ യാതൊരു താരതമ്യവുമില്ല. ആര്‍എസ്എസ് ദേശവിരുദ്ധ സംഘടനയല്ലെന്നും അഭിമുഖത്തിൽ സെൻകുമാർ പറഞ്ഞു.
സംസ്ഥാനത്ത് മുസ്ലിം ജനസംഖ്യ വർധിക്കുന്നത് ആശങ്കാജനകമാണെന്നായിരുന്നു സെന്‍കുമാർ കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസ്താവന. കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര് മുസ്ലിങ്ങളാണ്. മുസ്ലിങ്ങളിലും നല്ലവരുണ്ട്. മുസ്ലിങ്ങളെ കൊണ്ടു തന്നെ മുസ്ലിം തീവ്രവാദം നേരിടണമെന്നും സെന്‍കുമാര്‍ സമകാലിക മലയാളം വാരികയ്ക്കു നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.
ആർഎസ്എസ് ദേശീയ കാഴ്ചപ്പാടുള്ള സംഘടനയാണെന്ന സെൻകുമാറിന്റെ പരാമർശവും വിവാദത്തിനു വഴിമരുന്നിട്ടിരുന്നു. തീവ്രവാദത്തിന്റെ കാര്യം പറ യുമ്പോൾ ആർഎസ്എസിനെ പരാമർശിക്കുന്നതു ശരിയല്ല. ഐഎസും ആർഎസ്എസും തമ്മിൽ യാതൊരു താരതമ്യവുമില്ല. ആര്‍എസ്എസ് ദേശവിരുദ്ധ സംഘടനയല്ലെന്നും അഭിമുഖത്തിൽ സെൻകുമാർ പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment