മലപ്പുറം: കൊണ്ടോട്ടിയിൽ സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മിന്നലേറ്റ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. കൊണ്ടോട്ടി നെടിയിരുപ്പ് കൈതക്കോട് പി. ആലിക്കുട്ടിയുടെ മകൾ ഫാത്തിമ ഫർസാനയാണ് (15) മരിച്ചത്. കൊണ്ടോട്ടി കൊട്ടുകര സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. [www.malabarflash.com]
മുക്കൂട് പാലേക്കോട് പി.കെ. മുഹമ്മദ് ഷഫീഖിന്റെ മകൾ പി.കെ. ഷഹന ജുബിൻ (15), മുക്കുട് പുളിക്കൽ അലവിയുടെ മകൾ റിൻഷിന (15) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഷഹന ജുബിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. റിൻഷിന കൊണ്ടോട്ടിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മൂവരും കൊണ്ടോട്ടി കൊട്ടൂക്കര പി.പി.എം.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനികളാണ്. ശനിയാഴ്ച വൈകീട്ട് 4.30നാണ് സംഭവം. മൂവരും ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാലക്കാപറമ്പിലെ മൈതാനത്ത് വെച്ചാണ് മിന്നലേറ്റത്.
അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് കുട്ടികളെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫർസാനയുടെ ജീവൻ രക്ഷിക്കാനായില്ല. ഫർസാനയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഫർസാനയുടെ സഹോദരങ്ങൾ: ഫെബിന, മുഹമ്മദ് റബീഹ്, ബഹ്ജത്ത്.
മുക്കൂട് പാലേക്കോട് പി.കെ. മുഹമ്മദ് ഷഫീഖിന്റെ മകൾ പി.കെ. ഷഹന ജുബിൻ (15), മുക്കുട് പുളിക്കൽ അലവിയുടെ മകൾ റിൻഷിന (15) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഷഹന ജുബിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. റിൻഷിന കൊണ്ടോട്ടിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മൂവരും കൊണ്ടോട്ടി കൊട്ടൂക്കര പി.പി.എം.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനികളാണ്. ശനിയാഴ്ച വൈകീട്ട് 4.30നാണ് സംഭവം. മൂവരും ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാലക്കാപറമ്പിലെ മൈതാനത്ത് വെച്ചാണ് മിന്നലേറ്റത്.
അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് കുട്ടികളെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫർസാനയുടെ ജീവൻ രക്ഷിക്കാനായില്ല. ഫർസാനയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഫർസാനയുടെ സഹോദരങ്ങൾ: ഫെബിന, മുഹമ്മദ് റബീഹ്, ബഹ്ജത്ത്.
No comments:
Post a Comment