മൂന്നാർ: ആശുപത്രിയിലേക്കു പോകുന്നതിനിടെ ഗതാഗതക്കുരുക്കിൽപെട്ടു ചികിത്സ കിട്ടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനു ദാരുണാന്ത്യം. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുന്ദരം (52) ആണ് മരിച്ചത്.[www.malabarflash.com]
മൂന്നു വർഷമായി വൃക്ക സംബന്ധമായ രോഗത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം. തുടർച്ചയായി ഡയാലിസിസ് നടത്തിവന്നിരുന്ന സുന്ദരം കുടുംബാംഗങ്ങളോടൊപ്പം കോട്ടയം മെഡിക്കൽ കോളജിലേക്കു പോകുന്നവഴിയിലാണ് മരണം.
കാന്തല്ലൂരിലുള്ള വസതിയിൽനിന്നു സ്വന്തം വാഹനത്തിൽ കോട്ടയത്തേക്കു പോകുന്പോൾ നയമക്കാട് അഞ്ചാംമൈലിലാണു വാഹനം ഗതാഗതക്കുരുക്കിൽപെട്ടത്. രാജമലയിലേക്കുള്ള പ്രവേശന കൗണ്ടർ സ്ഥിതിചെയ്യുന്ന അഞ്ചാം മൈലിൽ വിനോദസഞ്ചാരികളുടെ തിരക്കേറിയതോടെ മണിക്കൂറുകളോളം നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടന്നു.
മൂന്നു വർഷമായി വൃക്ക സംബന്ധമായ രോഗത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം. തുടർച്ചയായി ഡയാലിസിസ് നടത്തിവന്നിരുന്ന സുന്ദരം കുടുംബാംഗങ്ങളോടൊപ്പം കോട്ടയം മെഡിക്കൽ കോളജിലേക്കു പോകുന്നവഴിയിലാണ് മരണം.
കാന്തല്ലൂരിലുള്ള വസതിയിൽനിന്നു സ്വന്തം വാഹനത്തിൽ കോട്ടയത്തേക്കു പോകുന്പോൾ നയമക്കാട് അഞ്ചാംമൈലിലാണു വാഹനം ഗതാഗതക്കുരുക്കിൽപെട്ടത്. രാജമലയിലേക്കുള്ള പ്രവേശന കൗണ്ടർ സ്ഥിതിചെയ്യുന്ന അഞ്ചാം മൈലിൽ വിനോദസഞ്ചാരികളുടെ തിരക്കേറിയതോടെ മണിക്കൂറുകളോളം നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടന്നു.
വാഹനത്തിൽവച്ചു സുന്ദരത്തിനു ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് കൂടെയുണ്ടായിരുന്ന മകൻ ഇറങ്ങി വാഹനങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും തിരക്കുമൂലം വാഹനങ്ങൾ അനക്കാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. ഒരു മണിക്കൂറിനു ശേഷമാണ് യാത്ര തുടരാനായത്.ഇതിനിടെ, ശ്വാസംമുട്ടൽ മൂർച്ഛിക്കയും മൂന്നാറിലേക്കുള്ള യാത്രാമധ്യേ മരണം സംഭവിക്കുകയുമായിരുന്നു. ഉഷയാണ് ഭാര്യ. മക്കൾ: അരുണ് പ്രസാദ്, ശിവ പ്രസാദ്.
No comments:
Post a Comment