തിരുവനന്തപുരം: പുറത്തു നിന്ന് പിന്തുണച്ച നാലു പാർട്ടികളെ കൂടി ഉൾപ്പെടുത്തി ഇടതു മുന്നണി വിപുലീകരിച്ചു. 24 വർഷമായി മുന്നണി പ്രവേശനം കാത്തിരിക്കുയായിരുന്ന ഐ .എൻ.എൽ, ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ് (ബി), ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി), കേരള കോൺഗ്രസിൽ നിന്ന് ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ പിളർന്ന ജനാധിപത്യ കേരള കോൺഗ്രസ് എന്നീ പാർട്ടികളെയാണ് മുന്നണിയിൽ എടുത്തത്. മുന്നണി വിപുലീകരണത്തിന് എൽ.ഡി.എഫ് യോഗം അംഗീകാരം നൽകി.[www.malabarflash.com]
വലതുപക്ഷ പ്രതിലോമ ശക്തികൾ ഉയർത്തിയിരിക്കുന്ന വെല്ലുവിളികളെ പുരോഗമന ജനാധിപത്യ സ്വഭാവമുള്ള എല്ലാവരും ഒരുമിച്ചാണ് എതിർക്കേണ്ടതെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പന്ത്രണ്ടോളം പാർട്ടികൾ ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും പലരും തങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതകളെ പോലും കായികമായി ആക്രമിച്ചുകൊണ്ട് ജനാധിത്യ ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത വിധം അതിക്രമങ്ങളാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേരളത്തിലെ യു.ഡി.എഫ് സ്വീകരിക്കുന്നത്. സാമൂഹ്യ വിഷയങ്ങളെ മാറ്റി വർഗീയ ചേരിതിരിവുണ്ടാക്കുന്ന കാര്യങ്ങളാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്.
അത്യന്തം സ്ത്രീവിരുദ്ധവും ലിംഗനീതിക്കെതിരുമായ പ്രവർത്തന കൂട്ടായ്മയാണ് ബി.െജ.പിയുടെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പി, കോൺഗ്രസ്, മുസ്ലിം ലീഗ്, എൻ.എസ്.എസ് പോലുള്ള സംഘടനകൾ സ്വീകരിച്ചിരിക്കുന്ന പൊതുനിലപാടുകൾ സമൂഹത്തിന്റെ ഗുണപരമായ പരിവർത്തനത്തിന് സഹായകരമല്ലെന്നും വിജയരാഘവൻ പറഞ്ഞു.
വലതുപക്ഷ പ്രതിലോമ ശക്തികൾ ഉയർത്തിയിരിക്കുന്ന വെല്ലുവിളികളെ പുരോഗമന ജനാധിപത്യ സ്വഭാവമുള്ള എല്ലാവരും ഒരുമിച്ചാണ് എതിർക്കേണ്ടതെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പന്ത്രണ്ടോളം പാർട്ടികൾ ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും പലരും തങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതകളെ പോലും കായികമായി ആക്രമിച്ചുകൊണ്ട് ജനാധിത്യ ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത വിധം അതിക്രമങ്ങളാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേരളത്തിലെ യു.ഡി.എഫ് സ്വീകരിക്കുന്നത്. സാമൂഹ്യ വിഷയങ്ങളെ മാറ്റി വർഗീയ ചേരിതിരിവുണ്ടാക്കുന്ന കാര്യങ്ങളാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്.
അത്യന്തം സ്ത്രീവിരുദ്ധവും ലിംഗനീതിക്കെതിരുമായ പ്രവർത്തന കൂട്ടായ്മയാണ് ബി.െജ.പിയുടെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പി, കോൺഗ്രസ്, മുസ്ലിം ലീഗ്, എൻ.എസ്.എസ് പോലുള്ള സംഘടനകൾ സ്വീകരിച്ചിരിക്കുന്ന പൊതുനിലപാടുകൾ സമൂഹത്തിന്റെ ഗുണപരമായ പരിവർത്തനത്തിന് സഹായകരമല്ലെന്നും വിജയരാഘവൻ പറഞ്ഞു.
No comments:
Post a Comment