Latest News

വിനോദയാത്ര ദുരന്തയാത്രയായി; മാനത്തൂരിൽ മരണം കവർന്നത് അഞ്ചുപേരെ

പാലാ: പാലാ-തൊടുപുഴ റൂട്ടിൽ മാനത്തൂരിനു സമീപം കാർ കടയിലേക്ക് ഇടിച്ചു കയറി അഞ്ചുപേർ മരിച്ചു. ഒരാൾക്കു ഗുരുതര പരിക്ക്. മാനത്തൂർ പള്ളിക്കു സമീപം പച്ചക്കറി കടയിലേക്കാണ് കാർ നിയന്ത്രണം വിട്ടു ഇടിച്ചു കയറിയത്.[www.malabarflash.com]

കടനാട് സ്വദേശികളായ വിഷ്ണു രാജ്, പ്രമോദ് സോമൻ, ഉല്ലാസ്, രാമപുരം സ്വദേശി സുധി ജോർജ്, കാർ ഉടമ പാല വെള്ളിലാപ്പള്ളി ജോബിൻ കെ. ജോർജ് എന്നിവരാണു മരിച്ചത്. അന്തിനാട് സ്വദേശി പ്രഭാതാണ് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

വയനാട്ടിൽ വിനോദയാത്ര പോയശേഷം തിരിച്ചുവരികയായിരുന്നു സംഘം. ആറു പേർ കാറിലുണ്ടായിരുന്നു. ഇതിൽ മൂന്നു പേർ ഇടിയുടെ ആഘാതത്തിൽ കാറിനു പുറത്തേക്കു തെറിച്ചുപോയി. കാർ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്. 

അമിത വേഗമാണ് അപകടകാരണമെന്നു നാട്ടുകാർ പറഞ്ഞു. കാർ പാലാ ഭാഗത്തേക്കു പോവുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. വീടിനോടു ചേർന്നുള്ള പച്ചക്കറി കടയിലേക്കാണ് ഇടിച്ചുകയറിയത്. കടയും തകർന്നു. കടയുടെ മുന്നിൽ ആളില്ലാതിരുന്നതു ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.