പെരിയ: അക്രമരാഷ്ട്രീയത്തിനെതിരേ കേരളജനത ഈ തെരഞ്ഞെടുപ്പിൽ വിധിയെഴുതുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ.ആന്റണി.[www.malabarflash.com]
കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം പെരിയ ഇന്ദിരാ ഭവനിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ യുഡിഎഫ് 20 സീറ്റുകളും തൂത്തുവാരും. അതു കോൺഗ്രസിന്റെയോ ഘടകകക്ഷികളുടെയോ പ്രവർത്തനംകൊണ്ടുമാത്രമല്ല. സിപിഎമ്മിന്റെ അഹന്തയ്ക്കും ധിക്കാരത്തിനും ഒരു ഷോക്ക് ട്രീറ്റ്മെന്റ് നൽകാൻ നീതിബോധമുള്ള കേരളജനത തീരുമാനിച്ചുകഴിഞ്ഞതുകൊണ്ടാണ്.
രാഷ്ട്രീയത്തിന്റെപേരിൽ ഒരാൾപോലും കൊല്ലപ്പെടാൻ പാടില്ലെന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. കല്യോട്ട് ഇരട്ടക്കൊലപാതകം നടന്ന് രണ്ടുമാസം പൂർത്തിയായിട്ടും അന്വേഷണം എവിടെയുമെത്തിയിട്ടില്ല. സിബിഐ അന്വേഷണം വേണമെന്ന കുടുംബാംഗങ്ങളുടെ ആവശ്യത്തെ മുഖ്യമന്ത്രി എതിർക്കരുത്. എതിർത്താൽ പ്രതികളെ സംരക്ഷിക്കാൻ സിപിഎമ്മിന് താത്പര്യമുള്ളതായി ജനങ്ങൾ സംശയിക്കും.
ബിജെപിയുടെ വാക്കുകൾ കടമെടുത്താണ് മാർക്സിസ്റ്റ് പാർട്ടി രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത്. രാഹുൽ ഗാന്ധി മത്സരിക്കേണ്ടത് ബിജെപിക്കെതിരേയാണെന്നാണ് അവരുടെ വാദം. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് അവരെ ആശങ്കപ്പെടുത്തുന്നുവെന്നും ആന്റണി പറഞ്ഞു.
കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം പെരിയ ഇന്ദിരാ ഭവനിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ യുഡിഎഫ് 20 സീറ്റുകളും തൂത്തുവാരും. അതു കോൺഗ്രസിന്റെയോ ഘടകകക്ഷികളുടെയോ പ്രവർത്തനംകൊണ്ടുമാത്രമല്ല. സിപിഎമ്മിന്റെ അഹന്തയ്ക്കും ധിക്കാരത്തിനും ഒരു ഷോക്ക് ട്രീറ്റ്മെന്റ് നൽകാൻ നീതിബോധമുള്ള കേരളജനത തീരുമാനിച്ചുകഴിഞ്ഞതുകൊണ്ടാണ്.
രാഷ്ട്രീയത്തിന്റെപേരിൽ ഒരാൾപോലും കൊല്ലപ്പെടാൻ പാടില്ലെന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. കല്യോട്ട് ഇരട്ടക്കൊലപാതകം നടന്ന് രണ്ടുമാസം പൂർത്തിയായിട്ടും അന്വേഷണം എവിടെയുമെത്തിയിട്ടില്ല. സിബിഐ അന്വേഷണം വേണമെന്ന കുടുംബാംഗങ്ങളുടെ ആവശ്യത്തെ മുഖ്യമന്ത്രി എതിർക്കരുത്. എതിർത്താൽ പ്രതികളെ സംരക്ഷിക്കാൻ സിപിഎമ്മിന് താത്പര്യമുള്ളതായി ജനങ്ങൾ സംശയിക്കും.
ബിജെപിയുടെ വാക്കുകൾ കടമെടുത്താണ് മാർക്സിസ്റ്റ് പാർട്ടി രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത്. രാഹുൽ ഗാന്ധി മത്സരിക്കേണ്ടത് ബിജെപിക്കെതിരേയാണെന്നാണ് അവരുടെ വാദം. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് അവരെ ആശങ്കപ്പെടുത്തുന്നുവെന്നും ആന്റണി പറഞ്ഞു.
No comments:
Post a Comment