മഞ്ചേരി: മലപ്പുറം ജില്ലയിലെ രണ്ടിടങ്ങളിലായി സഹോദരങ്ങളായ രണ്ടു ബാലികമാർ അടക്കം മൂന്നു പേർ പുഴയിൽ മുങ്ങിമരിച്ചു. മഞ്ചേരിക്കടുത്ത് ആനക്കയത്ത് ചെക്ക്പോസ്റ്റിനു സമീപം കടലുണ്ടിപ്പുഴയിലാണ് സഹോദരങ്ങൾ മുങ്ങി മരിച്ചത്.[www.malabarflash.com]
ആനക്കയം ഈരാമുടുക്ക് ചക്കാലക്കുന്നൻ അബൂബക്കറിന്റെ മക്കളായ ഫാത്തിമ ഫിദ (14), ഫാത്തിമ നിദ (12), എന്നിവരും പെരിന്തൽമണ്ണയ്ക്കു സമീപം കൊളത്തൂർ വെങ്ങാട് പള്ളിപ്പടിയിലെ ക്വാറിയിലെ ജലാശയത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ഒന്പതു വയസുകാരൻ അയാസ് ബെന്ന എന്ന വിദ്യാർഥിയുമാണ് മുങ്ങി മരിച്ചത്.
തിങ്കളാഴ്ച രാവിലെ പതിനൊന്നര മണിയോടെ ആനക്കയം നടുവള്ളിക്കുണ്ട് കടവിൽ ബാലികമാർ അപകടത്തിൽപ്പെട്ടത്. മധ്യവേനൽ അവധിക്ക് ഉമ്മയുടെ വീട്ടിലെത്തിയ ഇവർ കുളിക്കാനായി പുഴയിലിറങ്ങിയതായിരുന്നു. അമ്മ: സൗജത്ത്. സഹോദരൻ: ഫായിസ്
കൊളത്തൂർ വെങ്ങാട് പള്ളിപ്പടിയിലെ പ്രവർത്തനരഹിതമായ ക്വാറിയിലെ ജലാശയത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് ഹരിപ്പാട് മജിസ്ട്രേറ്റ് കോടതി ജീവനക്കാരൻ ആലപ്പുഴ ആറാട്ടുപുഴ കരിപ്പടന്നയിൽ ഷറഫുദീന്റെ മകൻ അയാസ് ബെന്ന(ഒമ്പത്) മുങ്ങിമരിച്ചത്.
ആറാട്ടുപുഴ എംയു ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച രാവിലെ ഏഴിനാണ് സംഭവം. സ്കൂളിനോടുചേർന്നു പ്രവർത്തിക്കുന്ന അറബിക് കോളജിലെ വിദ്യാർഥികളോടൊപ്പം വെങ്ങാട് അത്തിപ്പറ്റ ജുമാ മസ്ജിദിലെ ആണ്ടുനേർച്ചയിൽ പങ്കെടുക്കാൻ എടയൂർ പീടികപ്പടിയിൽ എത്തിയതാണ് അയാസ്ബെന്ന. അമ്മ: ഷംന. സഹോദരങ്ങൾ: അന അഫ്രിൻ, യാസീൻ, മുഹമ്മദ് അമീൻ.
ആനക്കയം ഈരാമുടുക്ക് ചക്കാലക്കുന്നൻ അബൂബക്കറിന്റെ മക്കളായ ഫാത്തിമ ഫിദ (14), ഫാത്തിമ നിദ (12), എന്നിവരും പെരിന്തൽമണ്ണയ്ക്കു സമീപം കൊളത്തൂർ വെങ്ങാട് പള്ളിപ്പടിയിലെ ക്വാറിയിലെ ജലാശയത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ഒന്പതു വയസുകാരൻ അയാസ് ബെന്ന എന്ന വിദ്യാർഥിയുമാണ് മുങ്ങി മരിച്ചത്.
തിങ്കളാഴ്ച രാവിലെ പതിനൊന്നര മണിയോടെ ആനക്കയം നടുവള്ളിക്കുണ്ട് കടവിൽ ബാലികമാർ അപകടത്തിൽപ്പെട്ടത്. മധ്യവേനൽ അവധിക്ക് ഉമ്മയുടെ വീട്ടിലെത്തിയ ഇവർ കുളിക്കാനായി പുഴയിലിറങ്ങിയതായിരുന്നു. അമ്മ: സൗജത്ത്. സഹോദരൻ: ഫായിസ്
കൊളത്തൂർ വെങ്ങാട് പള്ളിപ്പടിയിലെ പ്രവർത്തനരഹിതമായ ക്വാറിയിലെ ജലാശയത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് ഹരിപ്പാട് മജിസ്ട്രേറ്റ് കോടതി ജീവനക്കാരൻ ആലപ്പുഴ ആറാട്ടുപുഴ കരിപ്പടന്നയിൽ ഷറഫുദീന്റെ മകൻ അയാസ് ബെന്ന(ഒമ്പത്) മുങ്ങിമരിച്ചത്.
ആറാട്ടുപുഴ എംയു ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച രാവിലെ ഏഴിനാണ് സംഭവം. സ്കൂളിനോടുചേർന്നു പ്രവർത്തിക്കുന്ന അറബിക് കോളജിലെ വിദ്യാർഥികളോടൊപ്പം വെങ്ങാട് അത്തിപ്പറ്റ ജുമാ മസ്ജിദിലെ ആണ്ടുനേർച്ചയിൽ പങ്കെടുക്കാൻ എടയൂർ പീടികപ്പടിയിൽ എത്തിയതാണ് അയാസ്ബെന്ന. അമ്മ: ഷംന. സഹോദരങ്ങൾ: അന അഫ്രിൻ, യാസീൻ, മുഹമ്മദ് അമീൻ.
No comments:
Post a Comment