ഉദുമ: തുലാവർഷം കനത്തു തുടങ്ങിയതോടെ, തെല്ലൊരു ഇടവേളയ്‌ക്കു ശേഷം, കടലേറ്റം വീണ്ടും ശക്തമാകുന്നു. കാപ്പിൽ, കൊപ്പൽ,കൊവ്വൽ ജന്മ തീരദേശ മേഖലയിൽ ജനങ്ങൾ വീണ്ടും പരിഭ്രാന്തിയിൽ.[www.malabarflash.com]
പത്ത് വർഷമായി കടലാക്രമണം മൂലം ജീവനും സ്വത്തിനും ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിതങ്ങൾക്ക് ബന്ധപ്പെട്ടവർ പരിഹാരം കണ്ടെത്താത്തതിൽ തീരദേശ സംരക്ഷണ വേദി പ്രതിഷേധിച്ചു.
ഭരണ,പ്രതിപക്ഷ നേതാക്കൾ സ്ഥലം സന്ദർശിച്ച് പോകുന്നതല്ലാതെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുന്നില്ലെന്ന് സമിതി ആരോപിക്കുന്നു. സമര പരിപാടികളുമായി മുന്നോട്ടുപോകുവാനും ബന്ധപ്പെട്ട മന്ത്രിമാരെ നേരിട്ട് കണ്ട് പരാതിയുടെ ഗൗരവം ശ്രദ്ധയിൽ പെടുത്താനും പ്രതിഷേധ യോഗം തീരുമാനിച്ചു.
ചെയർമാൻ അശോകൻ സിലോൺ അധ്യക്ഷത വഹിച്ചു. ശ്രീധരൻ കാവുങ്കാൽ, രമേശൻ കൊപ്പൽ എന്നിവർ പ്രസംഗിച്ചു
No comments:
Post a Comment