കാസര്‍കോട്: പിതൃത്വത്തില്‍ സംശയം പ്രകടിപ്പിച്ച് പിഞ്ചുകുഞ്ഞിനെ മതിലിലിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പിതാവിനെ ജില്ലാ അതിവേഗകോടതി(രണ്ട്) ജഡ്ജ് സി ബാലന് ജീവപര്യന്തം തടവിനും 10,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചു. മഞ്ചേശ്വരം കൊടലമുഗറു ദൈഗോളി ഗുര്‍ണി ഹൗസിലെ മുഹമ്മദ് ഇഖ്ബാലി(30)നെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണം. 2009 ജനുവരി 24നാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ പിതൃത്വത്തില്‍ സംശയമാരോപിച്ച് ഭാര്യയുമായി ഇയാള്‍ വഴക്ക് കൂടുകയും മകള്‍ ഷൗഹാന(രണ്ട്)യെ ഇരുകാലുകളിലും പിടിച്ച് മൂന്നുതവണ വീട് പ്രദക്ഷിണം വെച്ച ശേഷം മതിലിലിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നേരില്‍ കാണ്ടേി വന്ന ഭാര്യ സാറ പിന്നീട് വിഷം കഴിച്ച് മരിച്ചിരുന്നു. 47 സാക്ഷികളാണ് കേസിനുണ്ടായിരുന്നത്. ഇതില്‍ 17 പേരെ വിസ്തരിച്ചു. ഈ കേസില്‍ റിമാന്റില്‍ കഴിയുന്നതിനിടെ, കഴിഞ്ഞ നവംബര്‍ 20ന് ഇയാളടക്കം നാലു പേര് ജയില്‍ വാര്‍ഡനെ അക്രമിച്ച് കാസര്‍കോട് സബ് ജയിലില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.
സംഭവ ദിവസംതന്നെ ഇഖ്ബാലിനെ ദൈഗോളിയില്‍ വച്ച് പോലിസ് പിടികൂടി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തോമസ് ഡിസൂസ ഹാജരായി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിൽ സർക്കാർ ചികിത്സ ഒരുക്കാൻ തയ്യാറായിട്ടും, ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ് അവഗണിച്ച് കാസർകോഡ് നിന്നും തിരുവ...
-
സ്പാനിഷ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ...
-
തിരുവനന്തപുരം: മൃതദേഹത്തിൽനിന്ന് മാല മോഷ്ടിച്ച മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരി അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയ...
-
ബംഗാള്‍: ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ സ്വന്തമാക്കുവാൻ അവളുടെ വീടിനു മുമ്പിൽ ഉപവാസം കിടന്ന് യുവാവ്. ബംഗാളിലാണ് ...
-
ന്യൂഡൽഹി: ഇറാൻ-അമേരിക്ക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിമാനങ്ങൾ ഇറാൻ വ്യോമാതിർത്തി ഒഴിവാക്കി പ...


No comments:
Post a Comment