കാസര്‍കോട്: കാറോടിച്ച് മാതാവിനോടൊപ്പം മംഗലാപുരത്തേക്ക് പോകവെ ഹൃദയാഘാതം മൂലം മരിച്ച വി.എസ് നവാസിന്റെ (24) മയ്യിത്ത് വന്‍ ജനാവലിയൂടെ സാന്നിധ്യത്തില്‍ മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. വിദ്യാനഗര്‍ കാംപ്കോ ഫാക്ടറിക്ക് സമീപം ദോഹാ മഹലില്‍ മുഹമ്മദ് ശാഫിയുടെ മകനായ നവാസ് ചൊവ്വാഴ്ച വൈകിട്ട് മംഗലാപുരത്തേക്ക് പോകുമ്പോള്‍ തൊക്കോട്ട് വെച്ചാണ് മരണപ്പെട്ടത്.
ദോഹയില്‍ വ്യാപാരിയായ പിതാവ് മുഹമ്മദ് ശാഫിയും ജ്യേഷ്ഠ സഹോദരന് അന്‍വറും ബുധനാഴ്ച ഉച്ചയോടെ നാട്ടിലെത്തിയതിന് ശേഷമാണ് മയ്യിത്ത് ഖബറടക്കിയത്. നവാസിന്റെ ആകസ്മിക നിര്യാണം നാടിനെ കണ്ണീരിലാഴ്ത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മത നേതാക്കളും സുഹൃത്തുക്കളും വീട്ടിലെത്തി നവാസിന് അന്തിമോപചാരം അര്പിച്ചു.
വലിയൊരു സുഹൃദ് വലയത്തിന് ഉടമയായ നവാസിന് ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു ഉണ്ടായിരുന്നത്.
സംസ്ക്കാര ചടങ്ങില്‍ എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, നഗരസഭാ ചെയര്മാന് ടി.ഇ അബ്ദുല്ല, നഗരസഭാംഗങ്ങളായ എ. അബ്ദുര്‍ റഹ്മാന്, മുക്രി സുലൈമാന്‍ ഹാജി, സിറ്റി ഗോള്‍ഡ് ചെയര്മാന് അബ്ദുല്‍ കരീം, കോണ്‍ഗ്രസ് നേതാവ് പി.എ അഷ്റഫലി, പി.ബി അഹ്മദ്, സി.എ. ഹാരിസ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
പുതുതായി പണിയുന്ന വീടിന്റെ ഗൃഹപ്രവേശം വിപുലമായി നടത്താനും അതിന് ശേഷം സഹോദരന്റെ വിവാഹം നടത്താനുമുള്ള തയ്യാറെടുപ്പിലായിരുന്നു നവാസ്. അതിനിടെയാണ് നവാസിനെ മരണം തട്ടിയെടുത്തത്.
Keywords: Kasaragod, Malikdeenar, Dead, Obituary, Thalanagara, Qasi line, Vidhyanagar, Mother, hospital, Malabar news,Navas body burried
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
തിരുവനന്തപുരം: സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പി...
-
ഉദുമ: പാക്യാര മുഹ് യുദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ കൊൽക്കത്ത മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ ഷുക്കൂർ (65) കൊൽ...
-
ന്യൂഡല്‍ഹി: സൗദി സ്വദേശിവത്കരണ നടപടികള്‍ ശക്തമാക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം മലയാളികളെ കുടുതല്‍ ദുരിതത്തിലാക്കുന്ന പശ്ചാത്തലത്തില്‍ ഇക...


No comments:
Post a Comment