ജഷ്പുര്‍: പ്രണയദിനത്തില്‍ കാമുകനെ തട്ടികൊണ്ടുപോയ കാമുകി അറസ്റ്റില്‍. കുന്‍കുരിയിലെ കമ്പ്യൂട്ടര്‍ സെന്ററില്‍ ജോലി ചെയ്യുന്ന 19 വയസ്സുകാരി അജിത ഉറാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജാര്‍ഖണ്ഡിലെ കുന്കുരിയിലാണ് സംഭവം. തട്ടികൊണ്ടുപോകാന്‍ പെണ്‍കുട്ടിയെ സഹായിച്ച മറ്റ് നാല് പേരും പോലീസ് പിടിയിലായിട്ടുണ്ട്. 22 കാരനായ പങ്കജ് അഗര്‍വാളിനെയാണ് ഇവര്‍ തട്ടികൊണ്ടുപോയതെന്ന് പോലീസ് പറയുന്നു.
സുഹൃത്തുക്കളായി പരിചയപ്പെട്ട അജിതയും പങ്കജും പിന്നീട് പ്രണയത്തിലാകുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- ഫോണ്‍ സംഭാഷണത്തിലൂടെയായിരുന്നു ഇരുവരുടേയും പ്രണയബന്ധം വളര്‍ന്നത്. കഴിഞ്ഞ ഫെബ്രുവരി 11 നായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടാന്‍ തീരുമാനിച്ചിരുന്നത്. അന്ന് പങ്കജിനെ തട്ടികൊണ്ടുപോകാനായിരുന്നു അജിതയുടെ പദ്ധതി. അതിനായി കൂട്ടാളികളുമായി കാത്തരിക്കുകയും ചെയ്തു. എന്നാല്‍ പങ്കജ് കൂട്ടുകാരുമൊത്ത് എത്തിയതിനെ തുടര്‍ന്ന് ആ പദ്ധതി ഉപേക്ഷിച്ചു. വാലന്റൈന്‍ ദിനത്തില്‍ വീണ്ടും കണ്ടുമുട്ടാന്‍ ഇരുവരും തീരുമാനിച്ചു. അന്ന് കൂട്ടാളികളുമായി എത്തിയ അജിത പങ്കജിനെ തട്ടികൊണ്ടുപോയി. തുടര്‍ന്ന് പങ്കജിന്റെ വീട്ടിലേക്ക് വിളിച്ച് മോചനദ്രവമായി 60 ലക്ഷം ചോദിച്ചു. ഫോണ്‍ നമ്പര്‍ ട്രെയ്സ് ചെയ്താണ് പോലീസ് അജിതയാണ് പങ്കജിനെ തട്ടികൊണ്ടുപോയതെന്ന നിഗമനത്തില്‍ എത്തിയത്. തുടര്‍ന്ന് 10 ലക്ഷം നല്‍കാമെന്ന് വീട്ടുകാര്‍ സമ്മതിച്ചതിനെ തുടര്‍ന്ന് പങ്കജിനെ വിട്ടുനല്‍കാന്‍ വന്ന അജിതയേയും കൂട്ടാളികളേയും പോലീസ് തന്ത്രപൂര്‍വ്വം കീഴടക്കുകയായിരുന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. രഞ്ജിത്ത് സംവിധായനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റ...
-
ന്യൂഡല്‍ഹി: മണക്കാട് പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്ന എം.എം.മണിയുടെ ആവശ്യം സു...
-
ഉദുമ: പാക്യാര മുഹ് യുദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ കൊൽക്കത്ത മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ ഷുക്കൂർ (65) കൊൽ...


No comments:
Post a Comment