നീലേശ്വരം: സഹോദരന് മരുന്ന് വാങ്ങാന്‍ നീലേശ്വരത്ത് നിന്ന് എറണാകുളത്തേക്ക് ട്രെയിനില്‍ യാത്ര തിരിച്ച ഓട്ടോഡ്രൈവറുടെ മൃതദേഹം ചൊവ്വാഴ്ച പുലര്‍ചെ ഒഞ്ചിയം റെയില്‍വേ ഗേറ്റിനടുത്ത് കണ്ടെത്തി. കൂടെയുണ്ടായിരുന്ന സുഹൃത്തായ തമിഴ്നാട് സ്വദേശിയെ കാണാതായി.
നീലേശ്വരം കൊട്രച്ചാലിലെ കണ്ണന്-നാരായണി ദമ്പതികളുടെ മകന് സുനില്‍കുമാറിന്റെ (41) മൃതദേഹമാണ് വടകര പോലീസ് സ്റ്റേഷനും ചോമ്പാല റെയില്‍വെ സ്റ്റേഷനുമിടയില്‍ ഒഞ്ചിയം റെയില്‍വെ ഗേറ്റിനടുത്ത് കണ്ണുക്കര പാളത്തിനരികില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സുനില്‍കുമാര്‍ സുഹൃത്ത് കൊട്രച്ചാലില്‍ ബാര്‍ബര്‍ ഷോപ് നടത്തുന്ന തമിഴ്നാട് സ്വദേശി കരുണാകരനോടൊപ്പം വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ എറണാകുളത്തേക്ക് തിരിച്ചത്. പുലര്‍ചെ 1.30 മണിക്കാണ് ഈ ട്രെയിന്‍ ഒഞ്ചിയം റെയില്‍വെ ഗേറ്റ് കടന്നുപോയത്. പുലര്‍ചെ ആറ് മണിയോടെ റെയില്‍വെ ലൈനിന് പരിസരത്തുള്ള വീട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
തലക്ക് പിറകില്‍ മാരകമായ മുറിവേറ്റിട്ടുണ്ട്. ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും 13,000 രൂപയും മൃതദേഹത്തിന് സമീപം ചിതറി കിടന്നിരുന്നു. സുഹൃത്ത് കരുണാകരന്റെ മൊബൈല്‍ ഫോണ്‍ സുനില്‍കുമാറിന്റെ മൃതദേഹം കിടന്നിടത്ത് കണ്ടെത്തി.
മുമ്പ് ഗള്‍ഫിലായിരുന്ന സുനില്‍കുമാര്‍ നീലേശ്വരത്ത് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സഹോദരന്റെ അസുഖത്തിനുള്ള മരുന്ന് വാങ്ങാന്‍ എറണാകുളത്തേക്ക് പോകുന്നുവെന്നാണ് വീട്ടില്‍ പറഞ്ഞിരുന്നത്. ഭാര്യ: ഷീബ. മക്കള്‍: ശ്രീഹരി, സൂര്യ. സഹോദരങ്ങള്‍: അനില്‍, രവി. തമിഴ്നാട് സ്വദേശിയായ കരുണാകരന് കൊട്രച്ചാലില്‍ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിക്കുന്നത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
തിരുവനന്തപുരം: സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പി...
-
ഉദുമ: പാക്യാര മുഹ് യുദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ കൊൽക്കത്ത മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ ഷുക്കൂർ (65) കൊൽ...
-
ന്യൂഡല്‍ഹി: സൗദി സ്വദേശിവത്കരണ നടപടികള്‍ ശക്തമാക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം മലയാളികളെ കുടുതല്‍ ദുരിതത്തിലാക്കുന്ന പശ്ചാത്തലത്തില്‍ ഇക...

No comments:
Post a Comment