Latest News

വിദേശ തൊഴിലാളികളെ കുറക്കാനുള്ള നടപടികള്‍ ഉടന്‍ പ്രഖ്യാപിക്കും -കുവൈത്ത് തൊഴില്‍ മന്ത്രി

കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിനുവേണ്ടി വര്‍ഷം തോറും ഒരു ലക്ഷം തൊഴിലാളികളെ കുറക്കുമെന്ന തീരുമാനത്തിന് മാറ്റമില്ലെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ദിക്റ അല്‍ റഷീദി. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം തൊഴിലാളികളെ കുറക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയ മന്ത്രി അതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണെന്നും അവ ഉടന്‍ പ്രഖ്യാപിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
വിവിധ വകുപ്പുമകളുമായി ചര്‍ച്ച ചെയ്തും വിശദമായ പഠനം നടത്തിയും ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളും രീതികളും മന്ത്രാലയം രൂപപ്പെടുത്തിവരികയാണ്. സന്ദര്‍ശക വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്നത് നിര്‍ത്തിവെച്ചത് ഇതിന്‍െറ തുടക്കമെന്ന നിലയിലാണ് -മന്ത്രി പറഞ്ഞു. രാജ്യത്ത് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണ്. അതിന് വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുകയേ നിവൃത്തിയുള്ളൂ. ജനസംഖ്യാപരമായ സന്തുലനം നിലനിര്‍ത്താനും ഇത് ആവശ്യമാണ് -മന്ത്രി ചൂണ്ടിക്കാട്ടി.
വര്‍ഷം തോറും ലക്ഷം വിദേശികളെ കുറക്കുകയാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ ലക്ഷ്യമെന്ന് ഒരു മാസം മുമ്പാണ് മന്ത്രി പ്രഖ്യാപിച്ചിരുന്നത്. ഒട്ടും ആലോചിക്കാതെയും പഠിക്കാതെയും എടുത്ത തീരുമാനമാണിതെന്ന് പല കോണുകളില്‍നിന്നും വിമര്‍ശമുയര്‍ന്നിരുന്നു.
എന്നാല്‍, അവയെല്ലാം തള്ളിക്കളഞ്ഞ മന്ത്രി തീരുമാനവുമായി മുന്നോട്ടുപൊവുമെന്ന സൂചന തന്നെയാണ് നല്‍കുന്നത്. ഇതിനുവേണ്ടി മന്ത്രാലയം ഇക്കാര്യത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളോട് അഭിപ്രായം തേടിയിരുന്നു. മന്ത്രാലയത്തിന്‍െറ വക മൂന്ന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട് അവയില്‍ അഭിപ്രായമാരാഞ്ഞുകൊണ്ടും മറ്റു നിര്‍ദേശങ്ങളുണ്ടെങ്കില്‍ അറിയിക്കാനുമാണ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. ഓരോ രാജ്യത്തെ പൗരന്മാര്‍ക്കും പ്രത്യേക ക്വാട്ട നിശ്ചയിക്കുക, തൊഴിലാളികള്‍ക്ക് ഇഖാമ അടിക്കുന്നതിന് കാലാവധി നിശ്ചയിക്കുക, രാജ്യത്തേക്ക് കൊണ്ടുവരാന്‍ കഴിയുന്ന പരമാവധി തൊഴിലാളികളെത്ര എന്ന് നിര്‍ണയിക്കുക എന്നീ നിര്‍ദേശങ്ങളാണ് തൊഴില്‍ മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്.
അവിദഗ്ധ തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷം, സാങ്കേതിക തൊഴിലാളികള്‍ക്ക് ഏഴ് വര്‍ഷം, വിദഗ്ധ തൊഴിലാളികള്‍ക്ക് പത്ത് വര്‍ഷം എന്നിങ്ങനെയാണ് കാലാവധി പരിഗണനയിലുള്ളത്. ഈ നിര്‍ദേശങ്ങളെക്കുറിച്ച് രണ്ടാഴ്ചക്കകം അഭിപ്രായം അറിയിക്കാനാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് ഈമാസം തുടക്കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ സമയം കഴിയാറായെങ്കിലും ആരും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നാണ് സൂചന. രാജ്യത്തെ 35 ലക്ഷത്തോളം ജനങ്ങളില്‍ പത്ത് ലക്ഷം മാത്രമാണ് സ്വദേശികള്‍. ബാക്കിയുള്ള 25 ലക്ഷം വിദേശികളെ പടിപടിയായി കുറച്ച് സ്വദേശികളുടെ അനുപാതം 35 ശതമാനത്തിലെങ്കിലും എത്തിക്കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം.
(Madhyamam)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.