Latest News

വിഴിഞ്ഞത്ത് കടലില്‍ വെടിവെപ്പ്; രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്‌

തിരുവനന്തപുരം: നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിന് നേര്‍ക്ക് തീരസംരക്ഷണ സേന നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിശോധനയ്ക്കായി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ത്താതെ പോയതിനാലാണ് കോസ്റ്റ് ഗാര്‍ഡ് വെടിയുതിര്‍ത്തതെന്നാണ് സൂചന.

കന്യാകുമാരിയില്‍ നിന്ന് നീണ്ടകരയിലേക്ക് മടങ്ങിവരുകയായിരുന്ന ഋഷിക എന്ന ബോട്ടിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ സുബി, ക്ലിന്‍ണ്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്.

ഒരാളുടെ കൈയ്ക്കും മറ്റെയാളുടെ കാലിനുമാണ് പരിക്കേറ്റത്. കാലിന് വെടിയേറ്റയാളുടെ അസ്ഥിക്ക് പൊട്ടലുണ്ട്. ഇവരെ വൈകിട്ട് ആറ് മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുജറാത്ത് തീരത്ത് ബോട്ട് പൊട്ടിത്തെറിച്ച സംഭവത്തിന് ശേഷം കേരള തീരത്തേക്ക് വരുന്ന ബോട്ടുകള്‍ എല്ലാം പരിശോധിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നുവെന്നാണ് കോസ്റ്റ് ഗാര്‍ഡ് വൃത്തങ്ങള്‍ പറയുന്നത്.കോസ്റ്റ് ഗാര്‍ഡിന്റെ മൂന്നു കപ്പലുകളാണ് ശംഖുമുഖത്തിനും വിഴിഞ്ഞത്തിനുമിടയില്‍  നിലയുറപ്പിച്ചിരുന്നത്.


അതിവേഗത്തിലെത്തിയ ബോട്ട് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അലാമിങ് ഫയര്‍ പ്രകാരം ഏഴ് തവണ ആകാശത്തേക്ക് വെടിവെച്ച് ബോട്ട് നിര്‍ത്താന്‍ നിര്‍ദേശം നല്‍കി. അതിന് ശേഷം ഹോണ്‍ മുഴക്കി. ഇത്രയുമായിട്ടും ബോട്ട് നിര്‍ത്താതെ പോയപ്പോഴാണ് വെടിവെയ്പ് നടത്തിയതെന്നാണ് കോസ്റ്റ് ഗാര്‍ഡ് വൃത്തങ്ങള്‍ അനൗദ്യോഗികമായി പറയുന്നത്.
ആലപ്പുഴയില്‍ രജിസ്റ്റര്‍ ചെയ്തതാ് ഋഷിക എന്ന ബോട്ട്. സംഭവത്തിന് പിന്നാലെ ബോട്ട് വിഴിഞ്ഞം തീരത്ത് അടുപ്പിച്ചു.
കോസ്റ്റ്ഗാര്‍ഡിന്റെ നിര്‍ദേശം ബോട്ടിലുണ്ടായിരുന്നവര്‍ അറിഞ്ഞിട്ടുണ്ടാവില്ല, അതുകൊണ്ടാകാം നിര്‍ത്താതെ പോയതെന്നാണ് ബോട്ടുടമ ജാസ്മിന്‍ ഷാ പറഞ്ഞത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.