Latest News

ടിപ്പര്‍ കാറിലിടിച്ച് 6 പേര്‍ മരിച്ച സംഭവം: ഡ്രൈവര്‍ക്ക് 13 വര്‍ഷം തടവും അരക്കോടി പിഴയും

കൊച്ചി: പാലാരിവട്ടത്ത് ടിപ്പര്‍ ഇന്നോവയിലിടിച്ച് ആറു പേര്‍ മരിച്ച സംഭവത്തില്‍ ടിപ്പര്‍ ഡ്രൈവര്‍ക്ക് 13 വര്‍ഷം തടവും 50 ലക്ഷം പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി ചിന്നാര്‍ താന്നിക്കല്‍ വീട്ടില്‍ പ്രദീപിനാണ് അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജ് ഡോ.ബി.കലാംപാഷ ശിക്ഷ വിധിച്ചത്.

2010 ഡിസംബര്‍ 16നായിരുന്നു സംഭവം. മൈസൂറില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ പള്ളുരുത്തി സ്വദേശികളായ പത്തംഗ സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാറിലേക്ക് പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനില്‍ വച്ച് കാക്കനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. അമിത വേഗത്തില്‍ സിഗ്നല്‍ തെറ്റിച്ച് വന്ന ലോറി കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ കാറിലുണ്ടായിരുന്ന നാല് പേര്‍ മരിച്ചിരുന്നു.

13 വര്‍ഷം തടവില്‍ 10 വര്‍ഷം മനപ്പൂര്‍വമല്ലാത്ത നരഹത്യക്കും 3 വര്‍ഷം മനപ്പൂര്‍വമല്ലാത്ത നരഹത്യാശ്രമത്തിനുമാണ്. 50 ലക്ഷം പിഴയില്‍ നിന്ന്, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 8 ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കണം. കേസില്‍ 33 സാക്ഷികളെ കോടതി വിസ്തരിച്ചു. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ടി. എല്‍സയാണ് കേസില്‍ ഹാജരായത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.