Latest News

റാസ് ഗ്യാസില്‍ അടുത്ത ആഴ്ചയോടെ വലിയ തോതിലുള്ള പിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്

ദോഹ:[www.malabarflash.com] ഇന്ധന വിലയിലുണ്ടായ ഇടിവില്‍ മാറ്റമുണ്ടാകാത്ത പശ്ചാത്തലത്തില്‍ ഖത്തറിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന നിരവധി വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കും. രാജ്യത്തെ പ്രമുഖ അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായ റാസ് ഗ്യാസില്‍ അടുത്ത ആഴ്ചയോടെ വലിയ തോതിലുള്ള പിരിച്ചു വിടല്‍ ഉണ്ടായേക്കുമെന്ന് ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. 250 വിദേശികളെ ഡിസംബര്‍ ആദ്യത്തില്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിടാനാണ് റാസ് ഗ്യാസ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍, ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പുതിയ സാഹചര്യത്തില്‍ ജീവനക്കാരുടെ കാര്യത്തില്‍ പുന സംഘാടനം ഉണ്ടാകുമെന്ന് റാസ്ഗ്യാസ് സമ്മതിച്ചതായി ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഖത്തര്‍ പെട്രോളിയവും എക്‌സണ്‍ മൊബീലും ചേര്‍ന്ന് 2001ല്‍ രൂപീകരിച്ച ജോയിന്റ് സറ്റോക്ക് കമ്പനിയായി റാസ് ഗ്യാസില്‍ 3000ലേറെ തൊഴിലാളികളുണ്ട്. ഇപ്പോള്‍ ബാരലിന് 44 ഡോളറില്‍ എത്തിനില്‍ക്കുന്ന എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ മറ്റു ചില കമ്പനികളും ജോലിക്കാരെ പിരിച്ചു വിടുന്നതുള്‍പ്പെടെ ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

രാജ്യത്തെ മറ്റൊരു പ്രമുഖ സ്ഥാപനമായ മയെര്‍സ്‌ക് ഓയില്‍ ഖത്തറില്‍ 12 ശതമാനം ജീവനക്കാരെ പിരിച്ചു വിടാന്‍ തീരുമാനിച്ചതായി ഈയിടെ അറിയിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നായി 2015ല്‍ 1,250 തൊഴിലാളികളെ പിരിച്ചുവിടാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 2016 അവസാനത്തോടെ ചെലവ് 20 ശതമാനം വരെ കുറയ്ക്കുകയാണ് ലക്ഷ്യം. ജീവനക്കാരെ കുറയ്ക്കുന്ന വിദേശ തൊഴിലാളികളെ മാത്രമാണ് ബാധിക്കുക.

ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായി പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഖത്തര്‍ പെട്രോളിയം കഴിഞ്ഞ എട്ടു മാസത്തിനിടെ 3000 ത്തോളം വിദേശ ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ പരിചയ സമ്പന്നരായി നിരവധി പേര്‍ക്ക് ഇതിന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ടിരുന്നു.





Keywords: Gulf  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.