Latest News

ഷാര്‍ജയില്‍ ചിത്താരി സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ 17 പേര്‍ കുറ്റക്കാര്‍

ഷാര്‍ജ:[www.malabarflash.com] റോളയിലെ വാച്ച് കടയില്‍ കാസര്‍കോട് ചിത്താരി സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ 17 പേര്‍ കുറ്റക്കാരെന്ന് പ്രോസികൃൂഷന്‍. സംഭവത്തില്‍ മറ്റൊരു മലയാളിക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. റോള മാളിനടുത്ത് വാച്ച് കട നടത്തിയിരുന്ന കാസര്‍കോട് കാഞ്ഞങ്ങാട് ചിത്താരി മൂക്കോട് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മകന്‍ ഷരീഫാ(33)ണ് കൊല്ലപ്പെട്ടത്. ഇതിനടുത്ത് മറ്റൊരു കടയില്‍ ജോലി ചെയ്തിരുന്ന ചിത്താരി സ്വദേശി ഖലീലിന് ഗുരുതര പരുക്കേറ്റിരുന്നെങ്കിലും ഇയാള്‍ പിന്നീട് സുഖം പ്രാപിച്ചു.

മൂന്ന് വര്‍ഷം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. ഷരീഫിന്റെ വാച്ച് കടയില്‍ കയറിയ ഒരാള്‍ മോഷണം നടത്തിയതു കടയിലെ ജീവനക്കാരന്‍ കണ്ടതോടെയാണ് സംഭവത്തിന്റെ തുടക്കം. ഷരീഫ് ഇതു ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കവും കയ്യാങ്കളിയുമായി. ഇതേതുടര്‍ന്നു പകരം വീട്ടുമെന്ന ഭീഷണിയോടെ തിരിച്ചുപോയ മോഷ്ടാവ് പാക്കിസ്ഥാനികളും അറബ് വംശജരും ഉള്‍പ്പെടുന്ന 17 അംഗ സംഘവുമായെത്തി കടയിലേക്കു ഇരച്ചുകയറി.

മാരകായുധങ്ങളുമായെത്തിയ സംഘം ഷരീഫിനെയും ഖലീലിനെയും കുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ഷാര്‍ജ ശരീഅത്ത് കോടതിയെ ബോധിപ്പിച്ചു. ഗുരുതര പരുക്കേറ്റ ഷരീഫിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികള്‍ക്കു കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോടു അഭ്യര്‍ഥിച്ചു.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.