കോയമ്പത്തൂർ:[www.malabarflash.com] പ്രണയാഭ്യർഥന നിരസിച്ച കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തറത്തു കൊലപ്പെടുത്താൻ ശ്രമിച്ചു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.
കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായ കന്നഗലക്ഷ്മി എന്ന 22കാരിയാണ് ആക്രമണത്തിനിരയായത്. തേനി സ്വദേശിയായ വെംബുരാജാണ് യുവതിയെ ആക്രമിക്കാൻ ശ്രമിച്ചത്. രണ്ടു വർഷം മുമ്പ് ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. കുറച്ചുകാലത്തിനുശേഷം ഇയാൾ പെൺകുട്ടിയോടു പ്രണയാഭ്യർഥന നടത്തി. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചു. തുടർന്ന് ഇയാൾ ഫോണിൽ ശല്യം ചെയ്യാൻ തുടങ്ങിയതിനെ തുടർന്ന് കന്നഗലക്ഷ്മി ഫോൺ നമ്പർ മാറ്റി.
ഇതേതുടർന്ന് വെംബുരാജ് യുവതിയെ കാണുന്നതിനായി കോളജ് കാമ്പസിലെത്തി. എന്നാൽ ഇയാളോടു സംസാരിക്കാൻ കന്നഗലക്ഷ്മി വിസമ്മതിച്ചു. ഇതേതുടർന്ന് വെംബുരാജ് കുപ്പിച്ചില്ല് ഉപയോഗിച്ച് പെൺകുട്ടിയെ കഴുത്തു മുറിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കോളജ് അധികൃതരും വിദ്യാർഥികളും ചേർന്ന് ഉടൻതന്നെ കന്നഗലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
അറസ്റ്റിലായ വെംബുരാജിനെതിരേ പോലീസ് കൊലക്കുറ്റത്തിനു കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 15 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. ഇയാൾ ഹൈദരാബാദിൽ കമ്പ്യൂട്ടർ എൻജിനീയറായി ജോലി നോക്കുകയാണ്.
കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായ കന്നഗലക്ഷ്മി എന്ന 22കാരിയാണ് ആക്രമണത്തിനിരയായത്. തേനി സ്വദേശിയായ വെംബുരാജാണ് യുവതിയെ ആക്രമിക്കാൻ ശ്രമിച്ചത്. രണ്ടു വർഷം മുമ്പ് ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. കുറച്ചുകാലത്തിനുശേഷം ഇയാൾ പെൺകുട്ടിയോടു പ്രണയാഭ്യർഥന നടത്തി. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചു. തുടർന്ന് ഇയാൾ ഫോണിൽ ശല്യം ചെയ്യാൻ തുടങ്ങിയതിനെ തുടർന്ന് കന്നഗലക്ഷ്മി ഫോൺ നമ്പർ മാറ്റി.
ഇതേതുടർന്ന് വെംബുരാജ് യുവതിയെ കാണുന്നതിനായി കോളജ് കാമ്പസിലെത്തി. എന്നാൽ ഇയാളോടു സംസാരിക്കാൻ കന്നഗലക്ഷ്മി വിസമ്മതിച്ചു. ഇതേതുടർന്ന് വെംബുരാജ് കുപ്പിച്ചില്ല് ഉപയോഗിച്ച് പെൺകുട്ടിയെ കഴുത്തു മുറിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കോളജ് അധികൃതരും വിദ്യാർഥികളും ചേർന്ന് ഉടൻതന്നെ കന്നഗലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
അറസ്റ്റിലായ വെംബുരാജിനെതിരേ പോലീസ് കൊലക്കുറ്റത്തിനു കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 15 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. ഇയാൾ ഹൈദരാബാദിൽ കമ്പ്യൂട്ടർ എൻജിനീയറായി ജോലി നോക്കുകയാണ്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment