കാസർകോട്:[www.malabarflash.com] കേരളത്തെ മാറി മാറി ഭരിക്കുന്നവർ മോഹന വാഗ്ദാനങ്ങൾ നൽകിയ ഭൂരഹിതരെ കബളിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം ഇസി ആയിഷ ടീച്ചർ അഭിപ്രായപ്പെട്ടു.
സമഗ്ര ഭൂപരിഷ്ക്കരണം നടപ്പിലാക്കുക, ഫ്ലാറ്റല്ല ഭൂമിയാണ് വേണ്ടത് എന്നീ മുദ്രാവാക്യങ്ങളുയർത്തി വെൽഫെയർ പാർട്ടി ഭൂസമര സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചൊയ്തു സംസാരിക്കുകയായിരുന്നു അവർ,
സർക്കാർ ഭൂമികൾ കയ്യേറിയ കേരളത്തിലെ കുത്തക കമ്പനികളിൽ നിന്ന് ഭൂമി തിരിച്ച് പിടിച്ച് ഭൂരഹിതർക്ക് നൽകണമെന്ന് കോടതികളും കമ്മീഷനുകളും നിരന്തരം നിർദേശിച്ചിട്ടും അത് പാലിക്കുന്നതിൽ ഇടത്-വലത് മുന്നണികൾ ഒത്തുകളിക്കുകയാണ്, പട്ടയ മേളകൾ നടത്തി പരിമിതരായ ആളുകൾക്ക് മാത്രം ഉപകാരപ്പെട്ട ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയാണ് യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നതെങ്കിൽ, ഭൂ-ഭവന രഹിതരുടെ പ്രശ്നം പരിഹരിക്കുമെന്ന് ഇലക്ഷ൯ വാഗ്ദാനം നൽകിയ എൽഡിഎഫ് ഇനി കേരളത്തിൽ ഭൂമിയില്ല ഫ്ലാറ്റാണ് പരിഹാരമെന്ന വാഗ്ദാനവുമായാണ് കടന്നു വരുന്നത്.
ഭൂമിയെയും കർഷകനെയും കുറിച്ച് സംസാരിക്കുന്നവർ രണ്ട് ലക്ഷം കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമിച്ചു കൊടുക്കുമെന്ന് പറയുന്നത് പൊയ് വാഗ്ദാനം മാത്രമാണ്. കാസർകോട് സമ്പൂർണ്ണ ഭൂരഹിതരില്ലാത്ത ജില്ലയെന്നത് വ്യാജ വർത്തമാനമാണെന്നും അവർ പറഞ്ഞു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സിഎച്ച് മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രടറി ബാലകൃഷ്ണ൯ സിഎച്ച്, സംസ്ഥാന പ്രതിനിധി സഭാംഗം അമ്പുഞ്ഞി തലക്ലായി, ഭൂസമരസമിതി ജില്ലാ കമ്മിറ്റി അംഗങ്ങളായ മോഹന൯ ടിജി, സുബാഷിനി കുമ്പള, ഫൗസിയാ സിദ്ദീഖ് എന്നിവർ സംസാരിച്ചു, ജില്ലാ കോഡിനേറ്റർ പികെ അബ്ദുല്ല സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം കെവി പത്മനാഭ൯ നന്ദിയും പറഞ്ഞു.
മാർച്ചിന് കെ രാമകൃഷ്ണൻ, ഹമീദ് കക്കണ്ടം, ടിഎം കുഞ്ഞമ്പു, അഫ്സൽ പെെച്ചാർ, ഫെലിക്സ് ഡിസൂസ, സതാനന്ദ൯ എസി, സതീരാജ൯, ആസ്വുമ്മ, സുശീല ചട്ടഞ്ചാൽ എന്നിവർ നേതൃത്വം നൽകി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment