പാറ്റ്ന: ജാർഖണ്ഡിൽ എൻജിനിയറിംഗ് വിദ്യാർഥിനിയായ യുവതിയെ മാനഭംഗപ്പെടുത്തിയ ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് മൃതദേഹം കത്തിക്കുകയും ചെയ്തു. റാഞ്ചിയിലെ ബൂട്ടി മോറെയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
വീടുനുള്ളിലായാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽനിന്നും തീയും പുകയും ഉയരുന്നതു കണ്ട് അയൽക്കാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസെത്തി വീടിന്റെ പൂട്ടുതകർത്ത് അകത്ത് കടന്ന് പെൺകുട്ടിയെ പുറത്തെത്തിച്ചു. എന്നാൽ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റാഞ്ചി ആർടിസി എൻജിനീയറിംഗ് കോളജ് അഞ്ചാം സെമസ്റ്റർ വിദ്യാർഥിനിയാണ് മരിച്ചത്. പെൺകുട്ടിയുടെ ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. കഴുത്തിൽ സ്റ്റീൽ വയർ കുരുങ്ങിയ നിലയിലായിരുന്നു.
മാതാപിതാക്കൾ ഹസാരിബാഗിലേക്ക് പോയതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി പെൺകുട്ടിയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവം നടക്കുന്ന ദിവസം രാത്രി യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്നു.
വീടുനുള്ളിലായാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽനിന്നും തീയും പുകയും ഉയരുന്നതു കണ്ട് അയൽക്കാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസെത്തി വീടിന്റെ പൂട്ടുതകർത്ത് അകത്ത് കടന്ന് പെൺകുട്ടിയെ പുറത്തെത്തിച്ചു. എന്നാൽ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റാഞ്ചി ആർടിസി എൻജിനീയറിംഗ് കോളജ് അഞ്ചാം സെമസ്റ്റർ വിദ്യാർഥിനിയാണ് മരിച്ചത്. പെൺകുട്ടിയുടെ ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. കഴുത്തിൽ സ്റ്റീൽ വയർ കുരുങ്ങിയ നിലയിലായിരുന്നു.
മാതാപിതാക്കൾ ഹസാരിബാഗിലേക്ക് പോയതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി പെൺകുട്ടിയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവം നടക്കുന്ന ദിവസം രാത്രി യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment