തിരുവനന്തപുരം: ഭക്ഷണം നൽകാൻ വൈകിയതിനു കാന്‍റീൻ ജീവനക്കാരനെ മർദ്ദിച്ചെന്ന പരാതിയിൽ പൂഞ്ഞാർ എംഎൽഎ പി.സി.ജോർജിനെതിരെ കേസ്. [www.malabarflash.com]
കാന്‍റീൻ ജീവനക്കാരനായ മനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പോലീസാണ് കേസെടുത്തത്. അസഭ്യം പറയുക, സംഘം ചേർന്ന് മർദ്ദിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് . ജോർജിന്‍റെ സഹായി സണ്ണിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ഭക്ഷണം നൽകാൻ വൈകിയതിന് തന്നെ പി.സി.ജോർജ് എംഎൽഎയും സഹായിയും ചേർന്ന് മർദ്ദിച്ചെന്നായിരുന്നു മനുവിന്‍റെ പരാതി. മർദ്ദനത്തിൽ മനുവിന്‍റെ കണ്ണിനും ചുണ്ടിനും പരിക്കേറ്റു.
ഭക്ഷണം നൽകാൻ വൈകിയതിന് തന്നെ പി.സി.ജോർജ് എംഎൽഎയും സഹായിയും ചേർന്ന് മർദ്ദിച്ചെന്നായിരുന്നു മനുവിന്‍റെ പരാതി. മർദ്ദനത്തിൽ മനുവിന്‍റെ കണ്ണിനും ചുണ്ടിനും പരിക്കേറ്റു.
എന്നാൽ,താൻ ജീവനക്കാരനെ മർദ്ദിച്ചിട്ടില്ലെന്നും ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പി.സി.ജോർജ് പറഞ്ഞത്. അതേസമയം, സംഭവം ക്രിമിനൽ കേസ് തന്നെയാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. നിയമസഭാംഗം എന്ന പരിഗണന പി.സി.ജോർജിനു ലഭിക്കില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സ്പീക്കർ പറഞ്ഞതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment