കോട്ട: മാതാപിതാക്കൾ സ്മാർട്ഫോണ്‍ വാങ്ങിച്ചുനൽകാത്തതിനെ തുടർന്ന് കൗമാരക്കാരൻ ജീവനൊടുക്കി. രാജസ്ഥാൻ ബുണ്ഡിയിലാണ് സംഭവം.[www.malabarflash.com]
ദിവസവേതനക്കാരായ മാതാപിതാക്കൾ ഫോണ്‍ വാങ്ങിച്ചുനൽകാത്തതിൽ പ്രതിഷേധിച്ച് പതിനെട്ടുകാരനായ മകൻ 70 അടി താഴ്ചയുള്ള കുഴിയിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ഒന്പതാം ക്ലാസ് വിദ്യാർഥിയാണ് ജീവനൊടുക്കിയത്.
കഴിഞ്ഞദിവസം മൊബൈൽ ഫോണ്‍ വാങ്ങിനൽകണമെന്ന് ആവശ്യപ്പെട്ട് കുട്ടി മാതാപിതാക്കളുമായി വാക്കുതർക്കമുണ്ടാക്കിയിരുന്നു. ഇതിനുശേഷം ഇളയ സഹോദരനൊപ്പം കുട്ടി വീടുവിട്ടിറങ്ങി. പിന്നീട് താൻ മരിക്കാൻ പോവുകയാണെന്ന് മാതാപിതാക്കളോടു പറയാൻ ആവശ്യപ്പെട്ട് സഹോദരനെ തിരിച്ചയച്ചു. ഇതിനുശേഷം ജീവനൊടുക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.
മധ്യപ്രദേശിലെ അലിരാജ്പുർ സ്വദേശിയായ കൗമാരക്കാരന്‍റെ മാതാപിതാക്കൾ ദാരിദ്രത്തെ തുടർന്നാണ് രാജസ്ഥാനിലേക്കു കുടിയേറിയത്. പിന്നീട് ബുണ്ഡിയിലെ കരിങ്കൽ ക്വാറിയിലാണ് ഇവർ ജോലി നോക്കിയിരുന്നത്.
കഴിഞ്ഞദിവസം മൊബൈൽ ഫോണ്‍ വാങ്ങിനൽകണമെന്ന് ആവശ്യപ്പെട്ട് കുട്ടി മാതാപിതാക്കളുമായി വാക്കുതർക്കമുണ്ടാക്കിയിരുന്നു. ഇതിനുശേഷം ഇളയ സഹോദരനൊപ്പം കുട്ടി വീടുവിട്ടിറങ്ങി. പിന്നീട് താൻ മരിക്കാൻ പോവുകയാണെന്ന് മാതാപിതാക്കളോടു പറയാൻ ആവശ്യപ്പെട്ട് സഹോദരനെ തിരിച്ചയച്ചു. ഇതിനുശേഷം ജീവനൊടുക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.
മധ്യപ്രദേശിലെ അലിരാജ്പുർ സ്വദേശിയായ കൗമാരക്കാരന്‍റെ മാതാപിതാക്കൾ ദാരിദ്രത്തെ തുടർന്നാണ് രാജസ്ഥാനിലേക്കു കുടിയേറിയത്. പിന്നീട് ബുണ്ഡിയിലെ കരിങ്കൽ ക്വാറിയിലാണ് ഇവർ ജോലി നോക്കിയിരുന്നത്.
ഏതാനും മാസങ്ങൾക്കു മുന്പ് 8,000 രൂപ വിലയുള്ള ഫോണ്‍ മാതാപിതാക്കൾ വാങ്ങി നൽകിയിരുന്നു. ഇതുമാറ്റി കൂടുതൽ വിലയുള്ള ഫോണ്‍ വാങ്ങണമെന്ന് ആവശ്യപ്പെട്ടാണ് കൗമാരക്കാൻ വാക്കുതർക്കമുണ്ടാക്കിയതെന്ന് ദാബി പോലീസ് സ്റ്റേഷൻ ഇൻചാർജ് സന്പത് സിംഗ് പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment