നെടുമ്പാശേരി: നെടുമ്പാശേരിയിൽ കച്ചവടക്കാരെന്ന വ്യാജേനയെത്തി കാർ തട്ടിയെടുത്ത സംഭവത്തിൽ സംഘത്തിലുണ്ടായിരുന്ന ഒരു യുവതി ഉൾപ്പെടെ നാലു പേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. [www.malabarflash.com]
ഷാഡോ പോലീസ് ചമഞ്ഞു യുവാവിനെ തട്ടിക്കൊണ്ടുപോയി പത്തുലക്ഷം കവർന്ന കേസിൽ ചാവക്കാട് ജയിലിൽ കഴിയുന്ന നെടുമങ്ങാട് അരശുപറന്പ് ആസിയ മൻസിൽ നിഷാദ്, തിരുവനന്തപുരം കല്ലയം സുമേഷ് ഭവനിൽ കൽപ്പന, തിരുവനന്തപുരം ഈഞ്ചക്കൽ കീഴെ കോളനിയിൽ ഷഫീഖ്, തിരുവനന്തപുരം ആറ്റിൻകര പുതുവൽ പുരയിടത്തിൽ സുമേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അങ്കമാലി കോടതിയുടെ അനുമതിയോടെയായിരുന്നു അറസ്റ്റ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്ത ശേഷം തിരികെ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുഴൽപ്പണ കേസിൽ ചാവക്കാട് പോലീസ് ചോദ്യംചെയ്തപ്പോഴാണു നെടുമ്പാശേരിയിൽ യുവാവിനെ കബളിപ്പിച്ചു കാർ തട്ടിയെടുത്ത സംഭവത്തിൽ ഇവരുടെ പങ്ക് വ്യക്തമായത്. ഈ കേസിലെ മുഖ്യപ്രതി പറവൂർ ചേന്ദമംഗലത്ത് താമസിക്കുന്ന മാള മഠത്തുംപടി കൊളംവീട്ടിൽ ജിബിൻ രാജി(39)നെ നേരത്തെ നെടുമ്പാശേരി പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇയാളിൽനിന്നു ലഭിച്ച വിവരമനുസരിച്ചു തട്ടിപ്പിൽ പങ്കാളിയായിരുന്ന തൃശ്ശൂർ കരുവന്നൂർ സ്വദേശി മഴുവഞ്ചേരി പറമ്പിൽ സന്തോഷി(44)നെയും അറസ്റ്റ് ചെയ്തിരുന്നു.
അങ്കമാലി നായത്തോട് സ്വദേശി രഘുനാഥനെ കബളിപ്പിച്ചാണു പ്രതികൾ മാരുതി റിറ്റ്സ് കാർ തട്ടിയെടുത്തത്. ഓൺലൈൻ മാധ്യമത്തിൽ കാർ വില്പനയ്ക്കുണ്ടെന്നു രഘുനാഥൻ പരസ്യം നൽകിയിരുന്നു. തുടർന്ന് ഏപ്രിൽ 14ന് കാർ വാങ്ങാനെന്ന വ്യാജേന രഘുനാഥന്റെ വീട്ടിലെത്തിയ പ്രതി കാർ ഓടിച്ചു നോക്കിയ ശേഷം മൂന്നു ലക്ഷം രൂപ വില പറഞ്ഞുറപ്പിച്ചു. തുടർന്ന് ഡ്രൈവിംഗ് ലൈസൻസിന്റെ പകർപ്പ് നൽകിയ ശേഷം രണ്ടു ദിവസത്തിനകം പണം നൽകാമെന്നു പറഞ്ഞു കാറുമായി മുങ്ങി.
ഒരാഴ്ച കഴിഞ്ഞിട്ടും പണം ലഭിക്കാതിരിക്കുകയും ഫോൺ വിളിച്ചിട്ടു ലൈനിൽ കിട്ടാതിരിക്കുകയും ചെയ്തതിനെത്തുടർന്നാണു രഘുനാഥൻ നെടുമ്പാശേരി പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ 23ന് പ്രതികൾ കുഴൽപ്പണക്കേസിൽ ചാവക്കാട് പോലീസിന്റെ പിടിയിലായത്. കുഴൽപ്പണം തട്ടിപ്പിന് ഉപയോഗിച്ചതും രഘുനാഥന്റെ വാഹനമായിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പ്രകാരം നടത്തിയ അന്വേഷണത്തിലാണു രഘുനാഥനാണു വാഹനത്തിന്റെ ഉടമയെന്നു വ്യക്തമായത്.
കുഴൽപ്പണ കേസിൽ ചാവക്കാട് പോലീസ് ചോദ്യംചെയ്തപ്പോഴാണു നെടുമ്പാശേരിയിൽ യുവാവിനെ കബളിപ്പിച്ചു കാർ തട്ടിയെടുത്ത സംഭവത്തിൽ ഇവരുടെ പങ്ക് വ്യക്തമായത്. ഈ കേസിലെ മുഖ്യപ്രതി പറവൂർ ചേന്ദമംഗലത്ത് താമസിക്കുന്ന മാള മഠത്തുംപടി കൊളംവീട്ടിൽ ജിബിൻ രാജി(39)നെ നേരത്തെ നെടുമ്പാശേരി പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇയാളിൽനിന്നു ലഭിച്ച വിവരമനുസരിച്ചു തട്ടിപ്പിൽ പങ്കാളിയായിരുന്ന തൃശ്ശൂർ കരുവന്നൂർ സ്വദേശി മഴുവഞ്ചേരി പറമ്പിൽ സന്തോഷി(44)നെയും അറസ്റ്റ് ചെയ്തിരുന്നു.
അങ്കമാലി നായത്തോട് സ്വദേശി രഘുനാഥനെ കബളിപ്പിച്ചാണു പ്രതികൾ മാരുതി റിറ്റ്സ് കാർ തട്ടിയെടുത്തത്. ഓൺലൈൻ മാധ്യമത്തിൽ കാർ വില്പനയ്ക്കുണ്ടെന്നു രഘുനാഥൻ പരസ്യം നൽകിയിരുന്നു. തുടർന്ന് ഏപ്രിൽ 14ന് കാർ വാങ്ങാനെന്ന വ്യാജേന രഘുനാഥന്റെ വീട്ടിലെത്തിയ പ്രതി കാർ ഓടിച്ചു നോക്കിയ ശേഷം മൂന്നു ലക്ഷം രൂപ വില പറഞ്ഞുറപ്പിച്ചു. തുടർന്ന് ഡ്രൈവിംഗ് ലൈസൻസിന്റെ പകർപ്പ് നൽകിയ ശേഷം രണ്ടു ദിവസത്തിനകം പണം നൽകാമെന്നു പറഞ്ഞു കാറുമായി മുങ്ങി.
ഒരാഴ്ച കഴിഞ്ഞിട്ടും പണം ലഭിക്കാതിരിക്കുകയും ഫോൺ വിളിച്ചിട്ടു ലൈനിൽ കിട്ടാതിരിക്കുകയും ചെയ്തതിനെത്തുടർന്നാണു രഘുനാഥൻ നെടുമ്പാശേരി പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ 23ന് പ്രതികൾ കുഴൽപ്പണക്കേസിൽ ചാവക്കാട് പോലീസിന്റെ പിടിയിലായത്. കുഴൽപ്പണം തട്ടിപ്പിന് ഉപയോഗിച്ചതും രഘുനാഥന്റെ വാഹനമായിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പ്രകാരം നടത്തിയ അന്വേഷണത്തിലാണു രഘുനാഥനാണു വാഹനത്തിന്റെ ഉടമയെന്നു വ്യക്തമായത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment