നിലന്പൂർ: ഈടായി നൽകിയ പണ്ടം പണയംവെക്കാനെത്തിയ യുവാവ് വെട്ടിലായി. അകന്പാടം സർവീസ് സഹകരണ ബാങ്കിലാണ് വ്യാഴാഴ്ച രാവിലെ പത്തരയോടെ സ്വർണം പണയം വെക്കാൻ എരഞ്ഞിമങ്ങാട് സ്വദേശിയെത്തിയത്. സംശയം തോന്നിയ ബാങ്ക് അധികൃതർ ഇയാൾ നൽകിയ ആഭരണം അകന്പാടത്തെ ജ്വല്ലറിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണമല്ലെന്ന് മനസ്സിലായത്.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഇതേതുടർന്ന് യുവാവിനോട് കാര്യമന്വേഷിച്ചപ്പോഴാണ് തനിക്ക് പണം തരാനുള്ള യുവതി ഈടായി നൽകിയതാണ് ആഭരണമെന്ന് പറഞ്ഞത്.
തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥർ യുവതിയോട് ബാങ്കിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് താൻ നൽകിയ ആഭരണം തന്നെയാണെന്ന് യുവതി സമ്മതിക്കുകയായിരുന്നു.
തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥർ യുവതിയോട് ബാങ്കിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് താൻ നൽകിയ ആഭരണം തന്നെയാണെന്ന് യുവതി സമ്മതിക്കുകയായിരുന്നു.
ഇയാളുടെ വീട് പണിക്കായെത്തിയ യുവതി കല്യാണാവശ്യത്തിനായി പണം കടം വാങ്ങിയിരുന്നു. പറഞ്ഞ സമയത്ത് തിരിച്ചുകിട്ടാതെ വന്നതോടെ വാർഡ് മെന്പർ ഇടപെട്ട് 50,000 രൂപ വാങ്ങിനൽകി. ബാക്കിയുള്ള തുക നൽകുന്നത് വരെ ഈടായാണ് മുക്കുപണ്ടം സ്വർണമാണെന്ന വ്യാജേന ഇയാൾക്ക് നൽകിയത്.
കൊടുക്കാനുളള പണം തിരികെ ചോദിച്ച് ബുദ്ധിമുട്ടുണ്ടാക്കിയപ്പോൾ പണം തരുന്നത് വരെ ഉറപ്പിനായി സ്വർണം നൽകിയതാണെന്നും ഇത് പണയത്തിനായി നൽകിയതല്ലെന്നുമാണ് യുവതിയുടെ പറഞ്ഞത്. 60 ഗ്രാം തൂക്കമുള്ള ആഭരണം ബാങ്കിൽ വെച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടാണ് യുവാവ് എത്തിയത്.
തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും ഇരുവരേയും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. സംശയത്തിന്റെ ആനുകൂല്യത്തിൽ യുവാവിനോട് അടുത്ത ദിവസം ഹാജരാകാൻ ആവശ്യപ്പെട്ട് വിട്ടയച്ചു.
മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ വിദഗ്ധമായ പരിശോധനക്ക് ശേഷം മാത്രമേ ബാങ്കുകൾ സ്വർണം പണയമായി സ്വീകരിക്കാറുള്ളൂ.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment