തലശേരി: തലശേരിയിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിർമാണകേന്ദ്രത്തില്നിന്നും സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ രണ്ടുപേര്‍ കാസര്‍കോട്ടെ സഹകരണ ബാങ്കുകളില്‍ ഉന്നത തസ്തികകകളില്‍ ജോലി ചെയ്തുവരുന്നതായി പോലീസ് കണ്ടെത്തി. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാന്‍ തീരുമാനം വന്നതിനുശേഷം ഇതുസംബന്ധിച്ച് കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചു.[www.malabarflash.com]
വ്യാഴാഴ്ച മൂന്നു പരാതികള്‍കൂടി ലഭിച്ചതോടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ ടൗണ്‍ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. തലശേരി പിയര്‍ റോഡിലെ അമര്‍ കോംപ്ലക്സില്‍ വിദൂര വിദ്യാഭ്യാസ സ്ഥാപനം എന്നപേരില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമ പിണറായി പാറപ്രത്തെ അമൃതം വീട്ടില്‍ അജയനേയാണ് ടൗണ്‍ സിഐ പ്രദീപന് കണ്ണിപ്പൊയിൽ, പ്രിന്‍സിപ്പല്‍ എസ്ഐ എം.അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി വീണ്ടും സ്ഥാപനം പുനരാരംഭിച്ചതിനിടയിലാണ് വീണ്ടും അറസ്റ്റിലായത്. ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുന്നതിനായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
വ്യാഴാഴ്ച മൂന്നു പരാതികള്‍കൂടി ലഭിച്ചതോടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ ടൗണ്‍ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. തലശേരി പിയര്‍ റോഡിലെ അമര്‍ കോംപ്ലക്സില്‍ വിദൂര വിദ്യാഭ്യാസ സ്ഥാപനം എന്നപേരില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമ പിണറായി പാറപ്രത്തെ അമൃതം വീട്ടില്‍ അജയനേയാണ് ടൗണ്‍ സിഐ പ്രദീപന് കണ്ണിപ്പൊയിൽ, പ്രിന്‍സിപ്പല്‍ എസ്ഐ എം.അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി വീണ്ടും സ്ഥാപനം പുനരാരംഭിച്ചതിനിടയിലാണ് വീണ്ടും അറസ്റ്റിലായത്. ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുന്നതിനായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
പള്ളൂര്‍ സ്വദേശി നാമത്ത് റിജിന്‍, എലിയാമ്പത്ത് ലതീഷ് എന്നിവര്‍ക്ക് സിബിഎസ്ഇയുടെ പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റും പള്ളൂര്‍ പ്രണവം വീട്ടില്‍ പ്രസീതയ്ക്ക് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്കിയ കേസിലാണ് അജയനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു സംഘടിപ്പിച്ച വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിരവധി പേര് കാസര്‍കോട് ജില്ലയിലെ വിവിധ ബാങ്കുകളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുള്ളതായിട്ടാണ് വിവരം ലഭിച്ചിട്ടുള്ളത്. അജയനുമായി ബന്ധപ്പെട്ട ഈ കേസില്‍ ഒട്ടേറെ ഉന്നതര്‍ക്കടക്കം ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കേണ്ടി വന്നിരിക്കുകയാണ് . ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചത്.
2016 സെപ്റ്റംബര്‍ 29 ന് രാത്രി അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം ടൗണ്‍ സിഐ പ്രദീപന് കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ റെയ്ഡില്‍ നിരവധി വ്യാജ സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടിയിരുന്നത്.
അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു സംഘടിപ്പിച്ച വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിരവധി പേര് കാസര്‍കോട് ജില്ലയിലെ വിവിധ ബാങ്കുകളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുള്ളതായിട്ടാണ് വിവരം ലഭിച്ചിട്ടുള്ളത്. അജയനുമായി ബന്ധപ്പെട്ട ഈ കേസില്‍ ഒട്ടേറെ ഉന്നതര്‍ക്കടക്കം ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കേണ്ടി വന്നിരിക്കുകയാണ് . ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചത്.
2016 സെപ്റ്റംബര്‍ 29 ന് രാത്രി അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം ടൗണ്‍ സിഐ പ്രദീപന് കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ റെയ്ഡില്‍ നിരവധി വ്യാജ സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടിയിരുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment