കൊച്ചി: വിവിധ കേസുകളിൽ 2016 ഡിസംബർ 30നകം അന്വേഷണ സംഘം പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയ അസാധു നോട്ടുകൾ മാറ്റിയെടുക്കാൻ കഴിയുമെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. റിസർവ് ബാങ്കിന്റെ ഓഫീസുകൾ മുഖേനയോ ഇതിനായി ചുമതലപ്പെടുത്തിയ ദേശസാത്കൃത ബാങ്കുകൾ മുഖേനയോ മാറിയെടുക്കാനാവുമെന്ന് സർക്കാർ വ്യക്തമാക്കി.[www.malabarflash.com]
ക്രിമിനൽ കേസുകളിൽ തൊണ്ടിയായി കീഴ്ക്കോടതികളിൽ സൂക്ഷിച്ചിക്കുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ എന്തു ചെയ്യണമെന്ന് തീരുമാനിക്കാൻ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വിശദീകരിച്ചത്.
കോടതികളിലുള്ള അസാധു നോട്ടുകൾ മാറ്റിയെടുക്കാൻ മേയ് 12ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനവും ഹൈക്കോടതിയിൽ സമർപ്പിച്ചു.
നോട്ടുകൾ മാറാനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിൽ എന്തു നടപടിയെടുക്കാൻ കഴിയുമെന്ന് കണ്ടെത്താനാണ് ഹൈക്കോടതി ഈ വിഷയം സ്വമേധയാ പരിഗണനയ്ക്കെടുത്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ക്രിമിനൽ കേസുകളിൽ തൊണ്ടിയായി കീഴ്ക്കോടതികളിൽ സൂക്ഷിച്ചിക്കുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ എന്തു ചെയ്യണമെന്ന് തീരുമാനിക്കാൻ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വിശദീകരിച്ചത്.
കോടതികളിലുള്ള അസാധു നോട്ടുകൾ മാറ്റിയെടുക്കാൻ മേയ് 12ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനവും ഹൈക്കോടതിയിൽ സമർപ്പിച്ചു.
നോട്ടുകൾ മാറാനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിൽ എന്തു നടപടിയെടുക്കാൻ കഴിയുമെന്ന് കണ്ടെത്താനാണ് ഹൈക്കോടതി ഈ വിഷയം സ്വമേധയാ പരിഗണനയ്ക്കെടുത്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment