Latest News

കാമുകന്റെപേരില്‍ പീഡനത്തിനു പരാതി നല്‍കിയ യുവതി തെളിവായി നല്‍കിയത് മൊബൈലില്‍ ചിത്രീകരിച്ചു സൂക്ഷിച്ച കിടപ്പറരംഗങ്ങള്‍

കോട്ടയം: കാമുകനുമൊത്തുള്ള കിടപ്പറരംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചുസൂക്ഷിച്ച യുവതി, വിവാഹം കഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ കാമുകന്റെപേരില്‍ പീഡനത്തിനു പരാതി നല്‍കി.[www.malabarflash.com]

സംഭവത്തില്‍ കുറിച്ചി ഇത്തിത്താനം കുറ്റിക്കണ്ടത്തില്‍ ജീവനെ(30) മണര്‍കാട് പോലീസ് അറസ്റ്റുചെയ്തു. ഇരുവരും ചേര്‍ന്ന കിടപ്പറരംഗങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ യുവതി പോലീസിനു കൈമാറി. മണര്‍കാട് സ്വദേശിനിയായ 28കാരിയും യുവാവും ഒന്‍പതുവര്‍ഷമായി അടുപ്പത്തിലായിരുന്നു.

പ്രണയകാലത്ത്, വിവാഹം കഴിക്കാമെന്നുപറഞ്ഞ് ഇരുവരും കിടപ്പറ പങ്കിട്ടു. ഈ രംഗങ്ങള്‍ യുവതി മൊബൈല്‍ഫോണില്‍ ചിത്രീകരിച്ചുസൂക്ഷിച്ചു. ഇതിനിടെ യുവാവ് മറ്റൊരു വിവാഹം കഴിച്ചു. വിവാഹസ്ഥലത്തെത്തിയ യുവതി ബഹളമുണ്ടാക്കി പോലീസില്‍ പരാതിയും നല്‍കി. 

ഇതേത്തുടര്‍ന്ന് ചങ്ങനാശ്ശേരി പോലീസ് യുവാവിനെ അറസ്റ്റുചെയ്തിരുന്നു. പിന്നീടു ജാമ്യത്തിലിറങ്ങിയ യുവാവുമായി വീണ്ടും യുവതി അടുപ്പത്തിലായി. ഈ ബന്ധമറിഞ്ഞ പ്രതിയുടെ ഭാര്യ പിണങ്ങിപ്പോയി. ഇതോടെ, വിവാഹം കഴിക്കാമെന്ന ധാരണയില്‍ ഇരുവരും വീണ്ടും ബന്ധം തുടര്‍ന്നു. കാമുകനുമായുള്ള വിവാഹം നീണ്ടുപോയതോടെ, ഇരുവരുടെയും സമ്മതപ്രകാരം യുവതിക്കു മറ്റൊരു വിവാഹമുറപ്പിച്ചു.

എന്നാല്‍, കാമുകി നഷ്ടപ്പെടുമെന്നു തോന്നിയ പ്രതി വിവാഹം മുടക്കി. വിവാഹം കഴിച്ചാല്‍ തന്റെ കൈയിലുള്ള ചിത്രങ്ങള്‍ പുറത്താക്കുമെന്നുപറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി. ഇതോടെ, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുകാട്ടി യുവതി മണര്‍കാട് പോലീസില്‍ പരാതി നല്‍കി. 

യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്തു. പാമ്പാടി സി.ഐ. സാജു വര്‍ഗീസ്, മണര്‍കാട് എസ്.ഐ. അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഇയാളുടെ കൈയിലുണ്ടെന്നുപറഞ്ഞ ചിത്രങ്ങള്‍ കണ്ടെത്താനായില്ല. പ്രതിയുടെ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീണ്ടും പരിശോധിക്കും. 

കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.