Latest News

ഗുരുവിന്റെ മൃതദേഹം അനുയായികള്‍ ഫ്രീസറില്‍ സൂക്ഷിച്ചത് ആറു മാസം

ചാണ്ഡിഗഡ്: മരിച്ച തങ്ങളുടെ ഗുരുവിന്റെ മൃതദേഹം അനുയായികള്‍ ഫ്രീസറില്‍ സൂക്ഷിച്ചത് ആറു മാസം. പഞ്ചാബിലെ ദിവ്യ ജ്യോതി ജാഗ്രതി സന്‍സ്ഥാന്‍ എന്ന ഭക്തിപ്രസ്ഥാനത്തിന്റെ ആചാര്യനായ അശുതോഷ് മഹാരാജിന്റെ മൃതദേഹമാണ് മാസങ്ങളായി ശിഷ്യന്‍മാര്‍ ആശ്രമത്തില്‍ സൂക്ഷിക്കുന്നത്. ഗുരു മരിച്ചിട്ടില്ലെന്നും ധ്യാനത്തിലാണെന്നുമാണ് അനുയായികള്‍ പറയുന്നത്.[www.malabarflash.com]

ഗുരു അശുതോഷ് മഹാരാജ് ധ്യാനാവസ്ഥയില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങിവരുമെന്നുമുള്ള വിശ്വാസത്തിലാണ് അനുയായികള്‍. നൂര്‍മഹല്‍ പട്ടണത്തിലുള്ള ആശ്രമത്തിലാണ് ഗരുവിന്റെ മൃതദേഹം ശിഷ്യര്‍ സൂക്ഷിച്ചിരിക്കുന്നത്.

ഈ വര്‍ഷം ജനുവരി 29 നായിരുന്നു എഴുപതുകാരനായ മഹാരാജ് സമാധിയായത്. അശുതോഷ് മഹാരാജ് ഹൃദായാഘാതം മൂലമാണ് മരിച്ചതെന്ന് മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഗുരു ധ്യാനത്തില്‍ തുടരുകയാണെന്നും അദ്ദേഹത്തിന്റെ ധ്യാനം പൂര്‍ത്തിയാകുന്നതുവരെ ശരീരം ഫ്രീസറില്‍ നിന്ന് മാറ്റാനോ സംസ്‌കരിക്കാനോ അനുവദിക്കില്ലെന്ന് പ്രസ്ഥാന വക്താവ് സ്വാമി വിശാലാനന്ദ അറിയിച്ചു.

ഇതിനിടെ, മൃതദേഹം സംസ്‌കരിക്കാന്‍ വിട്ടു നല്‍കണമെന്ന ആവശ്യവുമായി മഹാരാജിന്റെ മുന്‍ ഡ്രൈവര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും കോടതി, ഡ്രൈവറുടെ ഹര്‍ജി തള്ളി. അശുതോഷ് മഹാരാജിന്റെ സംസ്‌കാരം നടത്തുന്നതിന് അവകാശം അദ്ദേഹത്തിന്റെ ശിക്ഷ്യര്‍ക്കാണ് എന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ് പ്രഖ്യാപിച്ചത്. പഞ്ചാബ് സര്‍ക്കാരും ഈ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്.

ഇപ്പോള്‍ ദീര്‍ഘധ്യാനത്തിലിരിക്കുമ്പോഴും ഗുരുവിന്റെ ദര്‍ശനവും സന്ദേശവും തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് അനുയായികള്‍ പറയുന്നത്.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.