Latest News

രാത്രി നഗരത്തിൽ ഒറ്റപ്പെട്ട പെൺകുട്ടിയുടെ ജീവിതം ചിത്രീകരിച്ച് അഞ്ച് ഒളികാമറകൾ

തളിപ്പറമ്പ്: ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയുമായി തളിപ്പറമ്പ് നഗരത്തിൽ എത്തിയവരുടെ മുഖം ഇനി സ്ക്രീനിലും കാണാം. രാത്രിയിൽ നഗരത്തിൽ ഒറ്റപ്പെട്ടു പോയ പെൺകുട്ടിയുടെ ജീവിതവും തുടർസംഭവങ്ങളും പ്രമേയമാക്കി ചിത്രീകരിക്കുന്ന ബംഗാളി എന്ന ഹ്രസ്വചിത്രത്തിലാണ് നഗരത്തിലെത്തിയവരും ഉൾപ്പെടുന്നത്.[www.malabarflash.com]

നഗരത്തിൽ രാത്രി ഒറ്റപ്പെട്ടു പോയ പെൺകുട്ടിയുടെ ജീവിതം അഞ്ച് ഒളികാമറകളിലായാണ് ചിത്രീകരിച്ചത്. നഗരത്തിൽ ബസിറങ്ങിയ പെൺകുട്ടി സീബ്രാ ലൈൻ ക്രോസ് ചെയ്തു ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സിനു മുന്നിലുള്ള തെരുവു വിളക്കിന് മുന്നിൽ അച്ഛന്‍റെ വരവും കാത്ത് നിൽക്കുന്ന രംഗങ്ങളാണ് ചിത്രീകരിച്ചത്.

നഗരത്തിലെ ഉയർന്ന രണ്ടു കെട്ടിടങ്ങളുടെ മുകളിലും കാറുകളിലുമായാണ് കാമറകൾ സ്ഥാപിച്ചത്. പെൺകുട്ടി തനിച്ച് നിൽക്കുന്നത് കണ്ട് അത് വഴി ഇരുചക്ര വാഹനങ്ങളിൽ കടന്നു പോയ ചിലരുടെ തുറിച്ചു നോട്ടവും അംഗവിക്ഷേപങ്ങളും ബസിൽ വന്നിറങ്ങിയ ചില പൂവാലന്മാരുടെ ചുറ്റിത്തിരിയലുമെല്ലാം കാമറകൾ ഒപ്പിയെടുത്തു. ഒന്നര മണിക്കൂറോളം ഓൺ കാമറയിലായിരുന്നു രംഗങ്ങൾ പകർത്തിയത്.

റിയാസ് കെ.എം.ആർ നായകനാകുന്ന ചിത്രത്തിൽ പുതുമുഖം ദീപികയാണ് അഞ്ജലി എന്ന പെൺകുട്ടിയായി വേഷമിട്ടത്. അഞ്ജലിയുടെ കോളജിലെ വിദ്യാർഥികളുടെ കണ്ണിലുണ്ണിയായ മലയാളം പ്രഫസർ ശ്രീരാജ് എന്ന കഥാപാത്രമായാണ് റിയാസ് വേഷമിടുന്നത്‌. ബംഗാളികൾ കേരളത്തിൽ അനുഭവിക്കേണ്ടി വരുന്ന ദുരിതവും ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്.

മാതമംഗലം കക്കറ സ്വദേശി പ്രശാന്ത് പ്രസന്നനാണ് സംവിധാനം നിർവഹിച്ചത്. കാന്‍റില ഫ്രെയിംസ് നിർമിക്കുന്ന ബംഗാളിയുടെ തിരക്കഥയും ഇദ്ദേഹത്തിന്‍റേതാണ്. നഗരരംഗങ്ങൾ ചിത്രീകരിക്കുന്ന സീനുകളിൽ സാരംഗ് തലമുണ്ട, രാഹുൽ മോഹൻ, അവിനാശ് മുക്കുന്ന്, ആദർശ് എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിച്ചത്.

റിയാസ് കെ.എം.ആർ, ഉജിത്ത് ഉണ്ണികൃഷ്ണൻ എന്നിവർ ഈ രംഗങ്ങളിൽ കോ-ഡയറക്ടർമാരായും പ്രവർത്തിച്ചു. പയ്യന്നൂർ, പിലാത്തറ, മാടായിപ്പാറ, കണ്ണൂർ എന്നിവിടങ്ങളിലും ചിത്രീകരിക്കുന്ന ബംഗാളി ഓണത്തിന് മുമ്പ് ഗ്രാമീണ ടാക്കീസുകൾ വഴി പ്രദർശനത്തിനെത്തും. 

തളിപ്പറമ്പിലെ ഒളികാമറ ചിത്രീകരണം കഴിഞ്ഞ് അണിയറപ്രവർത്തകർ പെൺകുട്ടിക്ക് അരികിലെത്തിയപ്പോഴാണ് സംഗതി ഷൂട്ടിംഗാണെന്ന് നഗരത്തിലുള്ളവർക്ക് ബോധ്യപ്പെട്ടത്‌. സ്ത്രീസുരക്ഷ പ്രമേയമാക്കുന്ന ചിത്രമായതിനാൽ തന്നെ പോലീസിന്‍റെയും നഗരസഭാ അധികൃതരുടെയും പൂർണ പിന്തുണ ഇവർക്കുണ്ടായിരുന്നു.

ഓപ്പറേഷൻ മൺസൂണിന്‍റെ ഭാഗമായി നിയമിച്ച രാത്രികാല പട്രോളിംഗ് തളിപ്പറമ്പ് നഗരത്തിലെത്തുന്ന സ്ത്രീകളെ ഏറെ സുരക്ഷിതരാക്കുന്നതായി അണിയറപ്രവർത്തകർ അഭിപ്രായപ്പെട്ടു. നഗരത്തിനു പുറത്ത് നിന്നുള്ളവർ മാത്രമാണ് അംഗവിക്ഷേപം കാണിച്ചു വാഹനങ്ങളിൽ കടന്നുപോയതെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.