അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അഹമ്മദ് പട്ടേലിന് വിജയം. നേരത്തെ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്ത രണ്ട് കോൺഗ്രസ് എം.എൽ.എമാരുടെ വോട്ട് തെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കിയിരുന്നനു.[www.malabarflash.com]
എം.എല്‍.എമാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തുവെന്നാരോപിച്ച് കോൺഗ്രസാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നത്. കോൺഗ്രസ് എം.എൽ.എ ബി.ജെ.പിക്ക് വോട്ട് ചെയ്ത ശേഷം സഭയിലുണ്ടായിരുന്ന അമിത് ഷാക്ക് ബാലറ്റ് കാണിച്ചു കൊടുത്തുവെന്നാണ് പരാതി. ഇതേ തുടർന്ന് വോട്ടെണ്ണൽ നിർത്തിവെക്കുകയും സംഭവത്തിന്‍റെ വിഡിയോ പരിശോധിക്കുകയും ചെയ്തതിന് ശേഷമാണ് കമീഷൻ വോട്ട് അസാധുവാക്കിയത്.
ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബി.ജെ.പിയിലേക്ക് കൂറുമാറിയ മുന്‍ കോണ്‍ഗ്രസ് നേതാവ് ബല്‍വന്ത്‌സിങ് രാജ്പുത്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരാണ് ഗുജറാത്ത് നിയമസഭയില്‍ നിന്നും രാജ്യസഭയിലേക്ക് വോട്ടു തേടിയത്.
ബി.ജെ.പിയുടെ ബീഹാറിലെ സഖ്യകക്ഷിയായ ജെ.ഡി.യുവിന്‍റെ ഏക എം.എല്‍.എയും ബി.ജെ.പിയെ കൈവിട്ട് അഹ്മദ് പട്ടേലിന് വോട്ട് ചെയ്തിരുന്നു. എന്‍.സി.പിയുടെ രണ്ട് എം.എല്‍.എമാരില്‍ ഒരാള്‍ ബി.ജെ.പിക്കും മറ്റൊരാള്‍ കോണ്‍ഗ്രസിനുമാണ് വോട്ട് ചെയ്തത്.
ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബി.ജെ.പിയിലേക്ക് കൂറുമാറിയ മുന്‍ കോണ്‍ഗ്രസ് നേതാവ് ബല്‍വന്ത്‌സിങ് രാജ്പുത്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരാണ് ഗുജറാത്ത് നിയമസഭയില്‍ നിന്നും രാജ്യസഭയിലേക്ക് വോട്ടു തേടിയത്.
ബി.ജെ.പിയുടെ ബീഹാറിലെ സഖ്യകക്ഷിയായ ജെ.ഡി.യുവിന്‍റെ ഏക എം.എല്‍.എയും ബി.ജെ.പിയെ കൈവിട്ട് അഹ്മദ് പട്ടേലിന് വോട്ട് ചെയ്തിരുന്നു. എന്‍.സി.പിയുടെ രണ്ട് എം.എല്‍.എമാരില്‍ ഒരാള്‍ ബി.ജെ.പിക്കും മറ്റൊരാള്‍ കോണ്‍ഗ്രസിനുമാണ് വോട്ട് ചെയ്തത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment