Latest News

സുബൈദ വധം : കോടതിയില്‍ കീഴടങ്ങിയ നാലാംപ്രതി റിമാന്റില്‍

കാസര്‍കോട്: ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ(60)യെ കൊന്ന കേസില്‍ കോടതിയില്‍ കീഴടങ്ങിയ നാലാം പ്രതി റിമാന്റില്‍. മാന്യയിലെ ഹര്‍ഷാദ് (30) ആണ് അഭിഭാഷകന്‍ മുഖേന ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) മുമ്പാകെ തിങ്കളാഴ്ച ഉച്ചയ്ക്ക് കീഴടങ്ങിയത്. ഹര്‍ഷാദിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. [www.malabarflash.com]

എന്നാല്‍ പോലീസ് വ്യക്തമായ പ്രതിപട്ടിക കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. ആദ്യം രണ്ടുപേരെ അറസ്റ്റ് ചെയ്തപ്പോള്‍ നാലാംപ്രതിയായി ഒരു ഹര്‍ഷാദിന്റെ പേര് മാത്രമേ അതിലുള്ളു. പോലീസ് പറയുംപ്രകാരം കേസിലെ നാലാം പ്രതിയാണ് ഹര്‍ഷാദെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സി.ഡി ഫയല്‍ ഹാജരാക്കാന്‍ കോടതി അന്വേഷണോദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

കേസിലെ മറ്റു പ്രതികളായ പട്‌ള കുഞ്ചാര്‍ കോട്ടക്കണ്ണി നസ്രീന മന്‍സിലില്‍ കെ.എം അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ (26), പട്‌ള കുതിരപ്പാടിയിലെ പി. അബ്ദുല്‍ അസീസ് (23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരേയും കോടതി തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കിയിരുന്നു. സ്ത്രീകളടക്കം എട്ട് സാക്ഷികളാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 

തെളിവെടുപ്പിനായി തിങ്കളാഴ്ച രണ്ടുപേരേയും അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സി.ഐ വിശ്വംഭരന് കോടതി കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. ചൊവ്വാഴ്ച രാവിലെ ചെക്കിപ്പള്ളത്തെ സുബൈദയുടെ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. 

കേസിലെ മുഖ്യപ്രതി സുള്ള്യ അജ്ജാവര ഗുളുംബ ഹൗസിലെ അസീസ് (30) പോലീസ് വലയിലാണ്. മറ്റൊരു കൊലക്കേസില്‍ കൂടി അസീസിനെ സംശയിക്കുന്നുണ്ട്. രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞേക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.